Friday, July 26, 2024
HomeIndiaബ്ലാസ്റ്റേഴ്‌സിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി ബൈജൂസ് ഇല്ല; ഐ.എസ്.എല്‍ ക്ലബുകള്‍ വന്‍നഷ്ടത്തില്‍

ബ്ലാസ്റ്റേഴ്‌സിനെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇനി ബൈജൂസ് ഇല്ല; ഐ.എസ്.എല്‍ ക്ലബുകള്‍ വന്‍നഷ്ടത്തില്‍

ന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്‌ബോള്‍ ക്ലബ് കേരള ബ്ലാസ്‌റ്റേഴ്‌സും എഡ്‌ടെക് വമ്ബന്മാരായ ബൈജൂസും തമ്മിലുള്ള കരാര്‍ പുതുക്കിയേക്കില്ല.

കഴിഞ്ഞ മൂന്നു സീസണുകളായി ബൈജൂസ് ആയിരുന്നു കേരളാ ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. സി.ഇ.ഒ ബൈജു രവീന്ദ്രന്‍ പ്രത്യേക താല്പര്യമെടുത്തായിരുന്നു സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഒപ്പിട്ടിരുന്നത്. ബൈജൂസിലെ വലിയ സാമ്ബത്തിക പ്രശ്‌നങ്ങളാണ് കരാര്‍ പുതുക്കാതിരിക്കാനുള്ള പ്രധാന കാരണം.

ഒരു ഇന്ത്യന്‍ ഫുട്‌ബോള്‍ ക്ലബിന് നിലവില്‍ കിട്ടുന്നതിലും വലിയ തുകയ്ക്കായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് ബൈജൂസ് ഏറ്റെടുത്തിരുന്നത്. ഓരോ സീസണിലും 12-16 കോടിക്ക് ഇടയിലായിരുന്നു ഇതിനായി ബൈജൂസ് മുടക്കിയിരുന്നത്. എഡ്‌ടെക് കമ്ബനിയുടെ പിന്മാറ്റം സാമ്ബത്തികമായി അത്ര മികച്ച സ്ഥിതിയിലല്ലാത്ത ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകും.

ഗള്‍ഫ് കമ്ബനികള്‍ക്ക് നോട്ടം

ബ്ലാസ്റ്റേഴ്‌സ് പുതിയ സ്‌പോണ്‍സര്‍ഷിപ്പിനായി നോട്ടം ആരംഭിച്ചിട്ടുണ്ട്. ഗള്‍ഫ് ആസ്ഥാനമായുള്ള ചില ബഹുരാഷ്ട്ര കമ്ബനികള്‍ താല്പര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്ലാസ്‌റ്റേഴ്‌സിന് ഗള്‍ഫ് രാജ്യങ്ങളിലുള്ള വലിയ ആരാധകസാന്നിധ്യം സ്‌പോണ്‍സര്‍ഷിപ്പില്‍ ഗുണകരമായി മാറിയേക്കും. പ്രീസീസണ്‍ ടൂര്‍ണമെന്റുകള്‍ക്കായി ഗള്‍ഫ് രാജ്യങ്ങളിലെത്തുമ്ബോള്‍ വലിയ സ്വീകാര്യത ടീമിന് ലഭിക്കാറുണ്ട്.

ബൈജൂസ് ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിനായി മുടക്കിയിരുന്നത്ര തുക ഇനി വരുന്ന സ്‌പോണ്‍സര്‍മാരില്‍ നിന്നു കിട്ടിയേക്കില്ല. ഇത് അടുത്ത സീസണിലടക്കം ടീമിനെ സാമ്ബത്തികമായി ബാധിച്ചേക്കും. 2022-23 സീസണില്‍ പ്ലേഓഫില്‍ കളി ഇടയ്ക്കുവച്ച്‌ ബഹിഷ്‌കരിച്ച ബ്ലാസ്റ്റേഴ്‌സിന് 4 കോടി രൂപ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) പിഴയിട്ടിരുന്നു. ഇതും ക്ലബിന്റെ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

ഐ.എസ്.എല്‍ വന്‍നഷ്ടത്തില്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന അവകാശവാദത്തോടെ എത്തിയ ഇന്ത്യന്‍ സൂപ്പര്‍ലീഗിന് ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല. ക്ലബുകളെല്ലാം തുടര്‍ച്ചയായി കോടികളുടെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. സമീപകാലത്തൊന്നും ക്ലബുകള്‍ ലാഭത്തിലെത്തില്ലെന്നാണ് റിപ്പോര്‍ട്ട്. സംഘാടകരായ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡും കനത്ത നഷ്ടമാണ് നേരിടുന്നത്.

കളിക്കാരുടെ പ്രതിഫലം കുത്തനെ ഉയര്‍ന്നതും ചെലവുകള്‍ വര്‍ധിച്ചതുമാണ് ടീമുകള്‍ക്ക് തിരിച്ചടിയാകുന്നത്. ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ കീഴിലുള്ള ബെംഗളൂരു എഫ്.സിക്ക് കഴിഞ്ഞ സീസണില്‍ കൈയില്‍നിന്ന് പോയത് 25 കോടിയോളം രൂപയാണ്. മിക്ക ടീമുകളുടെയും അവസ്ഥ ഇതുതന്നെ. ലീഗില്‍ മല്‍സരിക്കുന്ന ഹൈദാബാദ് ഫ്രാഞ്ചൈസി ഏകദേശം അടച്ചുപൂട്ടലിന്റെ വക്കിലുമാണ്.

RELATED ARTICLES

STORIES

Most Popular