നടനല്ല, ഒരു സ്പോർട്സ് താരമാവുകയെന്നതായിരുന്നു തന്റെ ലക്ഷ്യമെന്നും എന്നാല്‍, ഒരിക്കല്‍ കളിക്കിടെ പരിക്കേറ്റപ്പോള്‍ ചികിത്സിക്കാൻ പണമില്ലാതെ വന്ന ഒരു മുഹൂർത്തത്തിലാണ് താൻ മാറിച്ചിന്തിച്ചതെന്നും വിജയശേഷം ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം മനസ്സുതുറന്നു. വിക്കറ്റ് കീപ്പറായിരുന്ന തനിക്ക് ഇനി കളിക്കാനായില്ലെങ്കിലും സ്പോർട്സുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.കെ.ആറിന്റെ മൂന്നാം കിരീടനേട്ടം ഗ്രൗണ്ടില്‍ ‘ഛയ്യ ഛയ്യ..’ നൃത്തത്തോടെ ആഘോഷിച്ച കിങ് ഖാനും കുടുംബവും, തങ്ങളുടെ മുൻ വിജയ ക്യാപ്റ്റനും ഇപ്പോഴത്തെ ടീം ഉപദേശകനുമായ ഗൗതം ഗംഭീറിനെ പ്രശംസകൊണ്ട് മൂടാനും മറക്കുന്നില്ല.
”ടീം മീറ്റിങ്ങില്‍ ഞാൻ പറയാറുണ്ടായിരുന്നത്, നിങ്ങള്‍ എങ്ങനെ വേണമെങ്കിലും കളിച്ചോളൂ, പക്ഷേ, ഒടുവില്‍ ഗംഭീറിന് ഡാൻസ് ചെയ്യാൻ അവസരം ഉണ്ടാക്കണമെന്നായിരുന്നു” -ഖാൻ വിശദീകരിച്ചു. ഗംഭീറിന്റെ ക്യാപ്റ്റൻസിയിലായിരുന്നു ടീമിന്റെ രണ്ടു വിജയങ്ങള്‍.