പെൻസിൽവാനിയ∙ പെൻസിൽവാനിയ സംസ്ഥാനത്ത് മാൻ വേട്ടയുടെ സീസൺ ആരംഭിക്കുന്നതിന്റെ ആദ്യ ദിനം വേദനാജനകമായി. 71 വയസ്സുള്ള വില്യം ട്രിപ്പുമായി കുടുംബാംഗങ്ങള്‍ ജാക്സൻ ടൗൺഷിപ്പ് വനാന്തരങ്ങളിൽ മാനിനെ വേട്ടയാടാൻ പുറപ്പെട്ടതായിരുന്നു.
കൂട്ടത്തിലുണ്ടായിരുന്ന പെൺകുട്ടിയുടെ വെടിയേറ്റ് വില്യം ട്രിപ്പ് മരിച്ചു. മാനാണെന്ന് തെറ്റിദ്ധരിച്ചാണ് പെൺകുട്ടി വെടിവച്ചത്. ശനിയാഴ്ചയായിരുന്നു സംഭവം. വെടിയുണ്ട തലയിൽ തറച്ചുകയറിയതാണ് മരണകാരണമെന്ന് ജാക്സൺ ടൗൺ ഷിപ്പ് അധികൃതർ സ്ഥിരീകരിച്ചു.
പെൻസിൽവാനിയ ഗെയിം കമ്മീഷൻ സംഭവത്തെകുറിച്ചു അന്വേഷണം ആരംഭിച്ചു. സംസ്ഥാന വ്യാപകമായി വേട്ടയാടലിനോടനുബന്ധിച്ചു മരണങ്ങൾ സംഭവിക്കാറുണ്ടെങ്കിലും ജാക്സൻ കൗണ്ടിയിൽ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. ഇതൊരു അപകടമാണെന്നും വെടിവച്ച കുട്ടിയുടെ പേരിൽ നടപടി ഉണ്ടാകാൻ സാധ്യതയില്ലെന്നും ജാക്സൺ ടൗൺഷിപ്പ് ഷെറിഫ് ഓഫിസ് അറിയിച്ചു. ഇതേ ദിവസം തന്നെ വേട്ടയ്ക്കിടെ ടെക്സസിലെ ഹാരിസൺ കൗണ്ടിയിൽ പിതാവിന്റെ വെടിയേറ്റു പതിനൊന്നുകാരി കൊല്ലപ്പെട്ടിരുന്നു.
പി പി ചെറിയാൻ