ലയണല്‍ മെസ്സി ഗോളടിച്ച കളിയില്‍ ആദ്യമായി ഇന്റർ മയാമി പരാജയപ്പെട്ടു. ഇന്ന് അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ട ഇന്റർ മയാമി ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് പരാജയപ്പെട്ടത്.
ആദ്യ പകിതിയുടെ അവസാനം ലോബ്സാനിദ്സെ നേടിയ ഗോളില്‍ ആണ് അറ്റ്ലാന്റ യുണൈറ്റഡ് ലീഡ് എടുത്തത്. 59ആം മിനുട്ടില്‍ അദ്ദേഹം തന്നെ ലീഡ് ഇരട്ടിയാക്കി.
62ആം മിനുട്ടില്‍ ആയിരുന്നു മെസ്സിയുടെ ഗോള്‍ വന്നത്. ഇത് സ്കോർ 2-1 എന്നാക്കി മയാമിക്ക് പ്രതീക്ഷ നല്‍കി. 73ആം മിനുട്ടില്‍ തിയാരേയുടെ ഗോള്‍ കൂടെ വന്നതോടെ അറ്റലാന്റ യുണൈറ്റഡ് വിജയം ഉറപ്പിച്ചു.
പരാജയപ്പെട്ടു എങ്കിലും ഇപ്പോഴും 39 പോയിന്റുമായി ഇന്റർ മയാമി ലീഗില്‍ ഒന്നാമത് നില്‍ക്കുക ആണ്. ലോകകപ്പിലെ സൗദി അറേബ്യക്ക് എതിരായ മത്സരത്തിനു ശേഷം ഇതാദ്യമാണ് മെസ്സി ഗോളടിച്ച ഒരു മത്സരത്തില്‍ മെസ്സിയുടെ ടീം തോല്‍ക്കുന്നത്.