കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകൻ ഒമർ ലുലുവിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്.
അറസ്റ്റ് ഉണ്ടായാല്‍ 50,000 രൂപ ബോണ്ടില്‍ വിട്ടയയ്ക്കാനാണ് കോടതി നിർദേശം.
കഴിഞ്ഞ ദിവസമാണ് ഒമർ ലുലു ബലാത്സംഗം ചെയ്തതായി പൊലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പലതവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാല്‍ സിനിമയില്‍ അവസരം നല്‍കാത്തതിനാല്‍ തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പരാതി എന്നായിരുന്നു കോടതിയില്‍ ഒമറിന്റെ വാദം. നടിയുമായി ഉണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം മാത്രമാണെന്നും ഒമർ കോടതിയെ ധരിപ്പിച്ചിരുന്നു. ഈ വാദങ്ങളുടെ അടിസ്ഥാനത്തിലാണിപ്പോള്‍ ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹരജിയില്‍ വിശദമായ വാദം ജൂണ്‍ 6ന് നടക്കും.