തിരുവനന്തപുരം:ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ പേജുകൾ.വകുപ്പിനെയും പോലീസിനെയും ശക്തമായ ഭാഷയിലാണ് പേജുകൾ വിമർശിക്കുന്നത്.വകുപ്പ് കൈമാറാൻ സമയമായി,നാണമുണ്ടോ പോലീസേ തുടങ്ങിയ രീതിയിലാണ് വിമർശനം.
പോലീസിന്റ കാര്യക്ഷമയില്ലായ്മയെയും ശക്തമായി വിമർശിക്കുകയാണ് പ്രമുഖ ഇടത് സൈബർ പേജുകൾ.നിരവധി പോസ്റ്ററുകളും ട്രോളുകളുമാണ് ഇടത് സൈബർ പേജുകളിലൂടെ പ്രചരിക്കുന്നത്. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ വർദ്ധിക്കുമ്പോഴും പോലീസ് നോക്കുകുത്തിയായി നിൽക്കുകയാണ്.കുറ്റവാളികളെ സംരക്ഷിക്കാനാണ് പല കേസിലും പോലീസ് ശ്രമിക്കുന്നത്. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാതെ ഉന്നതരെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നത് എന്നിങ്ങനെ പോകുന്നു ആരോപണങ്ങളും വിമർശനങ്ങളും.
സമൂഹമാദ്ധ്യമങ്ങളിലെ പോസ്റ്റുകളിൽ കമന്റിലൂടെയും നിരവധി പേർ രൂക്ഷ വിമർശനമുന്നയിക്കുന്നുണ്ട്. പല കേസിലും വകുപ്പ് കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പലരും ചൂണ്ടിക്കാണിക്കുന്നത്.ഇടത് അനുകൂല ഫേസ്ബുക്ക് പേജുകളടക്കം ശക്തമായ വിമർശനവുമായി രംഗത്തെത്തിയിട്ടും മൗനം പാലിക്കുകയാണ് ആഭ്യന്തരവകുപ്പ്.