Friday, March 29, 2024
HomeKeralaവിവാഹ പ്രായം 21 സിപിഎം എന്തിനാണ് എതിര്‍ക്കുന്നത്? ലക്ഷ്യം മുസ്ലീം...

വിവാഹ പ്രായം 21 സിപിഎം എന്തിനാണ് എതിര്‍ക്കുന്നത്? ലക്ഷ്യം മുസ്ലീം പ്രീണനം

പെണ്‍കുട്ടിയുടെ വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരേ സിപിഎം കട്ടയ്ക്ക് എതിര്‍ക്കുന്നത് എന്തിനാണ്.  വൃന്ദകാരാട്ട് ഉള്‍പ്പെടെയുള്ള  അഖിലേന്ത്യാ നേതാക്കള്‍ ഇതിനെതിരേ പ്രതികരിക്കുകയാണ്. കേരളത്തില്‍ എംഎ ബേബി, പിണറായിവിജയന്‍ ഉള്‍പ്പെടെ എതിര്‍ക്കുന്നു. സിപിഎമ്മിനു ഒരു നയമേയുള്ളൂ.  പെണ്‍കുട്ടികളെ 21 വയസ് വരെ കാത്തിരിക്കാന്‍ അനുവദിക്കരുത്. 18 വയസിലെ  കെട്ടിച്ചു വിടണം.

എന്തിനാണ്  വിവാഹം പ്രായത്തെ ഇവര്‍ എതിര്‍ക്കുന്നത്. വിവാഹം 18 വയസിനും അതിനു താഴെയും വേണമെന്നു വാശിയുള്ള ഒരു സമുദായം മാത്രമേ ഇന്നു ഇന്ത്യയിലുള്ളൂ. പ്രത്യേകിച്ചു കേരളത്തില്‍. അവര്‍ മുസ്ലീംസമുദായമാണ്. ബാക്കിയുള്ളവരെല്ലാം 21 വയസായിട്ടു മതിയെന്നു ആഗ്രഹിക്കുന്നവരാണ്. പെണ്‍കുട്ടികളെ വില്പന ചരക്കാക്കാന്‍ ഇവര്‍ക്കാര്‍ക്കും താല്‍പര്യമില്ല.  വിദ്യാഭ്യാസം നേടി പക്വത വന്നിട്ടു മതി പെണ്‍കുട്ടികളുടെ വിവാഹമെന്നുപറയുന്നവരാണ് മറ്റു സമുദായങ്ങള്‍.

കേരളത്തിലെ മുസ്ലീം വോട്ടുകള്‍ ആര്‍ക്ക് വേണം. സിപിഎമ്മിനു വേണം. അപ്പോള്‍ എന്താണ്  ചെയ്യേണ്ടത്.  എതിര്‍ക്കണം. എങ്കില്‍ മാത്രമേ വോട്ട് കിട്ടുകയുള്ളൂ.  കൊച്ചു പെണ്‍കുട്ടികളെ വരെ വിവാഹം കഴിപ്പിച്ചുവിടാന്‍ ഒരുങ്ങിയിരിക്കുന്നവര്‍ക്കു ഇതാണ് ലക്ഷ്യം. വോട്ട്കിട്ടിയാല്‍ എന്ത് ചെയ്യും.ഇവര്‍ ഇപ്രകാരം ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് വെറുതെ വിടുമോ.  കോണ്‍ഗ്രസും ബില്ലിനെ എതിര്‍ക്കുകയാണ്.

മുഹമ്മദ് ഫൈസല്‍

Previous articleകോവിഡ്-19 ന്റെയു അതിന്റെ വകഭേദങ്ങളുടെയും പരിണിത ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ യു.എസ്. ജനത ഇപ്പോള്‍ പ്രതിരോധകുത്തി വയ്പുകള്‍ക്ക് തിരക്ക് കൂട്ടുന്നു. എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കുത്തിവയ്പ് സാമഗ്രികളുമായി പല സ്ഥാപനങ്ങളിലും കാത്ത് നിന്നിരുന്ന ആരോഗ്യപ്രവര്‍ത്തകരില്‍ കുറെപേരെ പിന്‍വലിച്ചു കഴിഞ്ഞു. ടെസ്റ്റിംഗ് സംവിധാനം ഗവണ്‍മെന്റ്/ ഗവണ്‍മെന്റ് ഇതരസ്ഥാപനങ്ങളിലേയ്ക്ക് വ്യാപിപ്പിച്ചുകഴിഞ്ഞിരിക്കുന്നതിനാല്‍ എത്ര ടെസ്റ്റിംഗ് സംവിധാനം എവിടെയൊക്കെ ലഭ്യമാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് ഔദ്യോഗിക വക്താക്കള്‍ പറയുന്നു. ഇപ്പോള്‍ റാപ്പിഡ് ടെസ്റ്റുകള്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്ക് പുറത്ത് നടത്താന്‍ കുറഞ്ഞത് മൂന്നിരട്ടിയെങ്കിലും ചെലവ് വരുമെന്നാണ് പറയുന്നത്. ഈ ചെലവ് ഒഴിവാക്കാന്‍ ടെസ്റ്റിംഗ് വേണ്ട എന്ന് തീരുമാനിച്ചാല്‍ ബന്ധുമിത്രാദികളില്‍ ആര്‍ക്കെങ്കിലും രോഗം പകര്‍ന്നു നല്‍കിയേക്കാം. കോവിഡ് -19 ന്റെ ഇപ്പോള്‍ പ്രചാരത്തിലിരിക്കുന്ന വകഭേദങ്ങള്‍ പ്രകടമായ ലക്ഷണങ്ങള്‍ പലപ്പോഴും കാണിക്കുകയില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്രിസ്മസ് ഈവിന്റെയോ ന്യൂഇയേഴ്‌സ് ഈവിന്റെയോ അതുമല്ലെങ്കില്‍ ഇവയുടെ ഡേ ആഫ്ടര്‍ ദിനങ്ങളിലോ നടക്കുന്ന ആഘോഷരാവങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ചിലപ്പോള്‍ കുറെയധികം ദിവസങ്ങളില്‍ ഏകരായി തന്നെ കഴിയേണ്ടി വരാം. ടെസ്റ്റിംഗിന് മുതിരുന്നവര്‍ക്ക് തങ്ങളുടെ കൗണ്ടികളില്‍ നിന്നോ സംസ്ഥാന ഓഫീസുകളില്‍ നിന്നോ മൂന്ന് ദിവസത്തിനകം ടെസ്റ്റിംഗിന്റെ ഫലം അറിയാന്‍ കഴിയും എന്ന് ഫെഡറല്‍ അധികാരികള്‍ അറിയിക്കുന്നു. എന്നാല്‍ ടെസ്റ്റിംഗ് നടത്താന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ടു തങ്ങളുടെ ഡേറ്റ നെഗറ്റീവാണോ പോസിറ്റീവാണോ എന്നറിയാന്‍ കഴിയാതെ ഇരിക്കുന്നവരെകുറിച്ച് ഗവണ്‍മെന്റ് അറിയിപ്പുകള്‍ ഒന്നും പറയുന്നില്ല. ഒരു ടെസ്റ്റിംഗ് നടത്തി കിട്ടാന്‍ കാക്കേണ്ട കടമ്പകള്‍ തീര്‍ത്തും അസാദ്ധ്യമല്ല. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ അന്വേഷിച്ച് കാസ്റ്റിംഗ് വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ഇപ്പോഴുള്ള തിരക്ക് വളരെ അസാധാരണമാണ്. മഹാമാരിയുടെ പ്രഭവകേന്ദ്രമായി വീണ്ടും പകര്‍ച്ചപ്പനി ന്യൂയോര്‍ക്കിനെ പ്രതിസന്ധിയിലാക്കുമ്പോള്‍ ന്യൂയോര്‍ക്ക് പ്രതിദിനം 5 ലക്ഷം അറ്റ്‌ഹോം ടെസ്റ്റിംഗ് കിറ്റ്‌സ് വിതരണം ചെയ്യുവാനും ടെസ്റ്റിംഗ് സൈറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. വിമര്‍ശകര്‍ ഇത്രയും വിപുലമായ സംവിധാനത്തെയും ചെലവിനെയും ചോദ്യം ചെയ്യുന്നു. എന്നാല്‍ മണിക്കൂറുകളോളം ടെസ്റ്റിംഗിന് വേണ്ടി നീണ്ട ക്യൂവില്‍ കാത്തുനിന്നവരുടെ പരാതികള്‍ക്ക് മറുപടി ആയാണ്. ഈ നടപടി എന്നാണ് ഔദ്യോഗീക വിശദീകരണം. ഒക്ടോബറിന് ശേഷം ആദ്യമായി രാജ്യമൊട്ടാകെ 15 ലക്ഷം ടെസ്റ്റിംഗ് പ്രതിദിനം നടക്കുന്നുണ്ടെന്ന് ജോണ്‍ ഹോസ്പ്കിന്‍സ് യൂണിവേഴ്‌സിറ്റഇ ട്രാക്കിംഗ് സംവിധആനം വെളിപ്പെടുത്തി. സ്‌ക്കൂളുകളും ജോലിസ്ഥലങ്ങളും യാത്രാസ്ഥലങ്ങളും എ്ല്ലാം ടെസ്റ്റ് നെഗറ്റീവ് റിസള്‍ട്ട് ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ടെസ്റ്റിംഗ് സെന്ററുകളിലെ തിരക്ക് വര്‍ധിക്കുകയും ഇവ കൂടുതല്‍ പരീക്ഷഇക്കപ്പെടുകയുമാണെന്ന് ചീഫ് ഓഫ് പബ്ലിക് ആന്റ് ഗവണ്‍മെന്റ് അഫേഴ്‌സ് അറ്റ് നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് കൗണ്ടി ആന്റ് സിറ്റി ഹെല്‍ത്ത് ഒഫീഷ്യല്‍സ്, ഏഡ്രിയല്‍ കസലോട്ടി പറഞ്ഞു. ബൈഡന്‍ ഭരണകൂടം റാപ്പിഡ് ടെസ്റ്റിംഗ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഡിസംബറില്‍ 200 മില്യന്‍ കിറ്റുകള്‍ ലഭ്യമാക്കും എന്നാണ് പറയുന്ന്. കിറ്റുകളുടെ സൂക്ഷിപ്പു ലഘുവിതരണക്കാര്‍ക്ക് വലിയ പ്രശ്‌നമാണ്. ലഭ്യമായ , പരിമിതമായ സ്ഥലത്ത് മരുന്നുകള്‍ സൂക്ഷിക്കുമോ കിറ്റുകള്‍ സൂക്ഷിക്കുമോ എന്നതാണ് വലിയ ചോദ്യം. പ്രസിഡന്റ് ജോ ബൈഡന്‍ ഇന്‍ഷുറന്‌സ് കമ്പനികള്‍ രണ്ട് ടെസ്റ്റുകള്‍ക്കും ഉപയോഗിക്കാവുന്ന ഒരു കിറ്റിന് 25 ഡോളര്‍ ഉപഭോക്താവിന് തിരിച്ചു നല്‍കണം എന്ന് പറഞ്ഞു. എന്നാല്‍ കിറ്റിന്റെ യഥാര്‍ത്ഥ വില എന്താണെന്നോ എന്താണ് ഉപഭോക്താവ് നല്‍കേണ്ട മരുന്നോ വ്യക്തമാക്കിയില്ല. മാത്രമല്ല, ഈ റീ ഇംബേഴ്‌സ്‌മെന്റിന് ഒഴിവു ദിനങ്ങള്‍ കഴിഞ്ഞേ ഫാര്‍മസികള്‍ പരിഗണിക്കൂ. അതുവരെ ഉപഭോക്താവ് തന്നെ വഹിക്കണം. ഒമിക്രോണും ഒഴിവുദിനങ്ങളും കോവിഡ് ടെസ്റ്റ് എടുക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കും. എ്‌നാല്‍ നിലവിലെ സാഹചര്യത്തില്‍ അവരില്‍ എത്ര ശതമാനം പേര്‍ക്ക് ടെസ്റ്റിംഗ് നടത്തി റിപ്പോര്‍ട്ട് കൈക്കലാക്കി ഉദ്ദിഷ്ഠ കാര്യലബ്ധിക്ക് കഴിയും എന്നറിയില്ല. ഡിസംബര്‍ 25ന് ശേഷവും ജനുവരി 1ന് ശേഷവും ഉള്ള കോവിഡ്-19 കണക്കുകള്‍ ശുഭസൂചനകള്‍ നല്‍കട്ടെ!
Next articleനേതാക്കള്‍ കൊല്ലപ്പെടുന്നു അതീവ ജാഗ്രതയിലേക്ക് അവധി റദ്ദാക്കി
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular