Wednesday, April 24, 2024
HomeKeralaഐതിഹ്യ പെരുമയുയര്‍ത്തി പാണ്ഡവന്‍ പാറ

ഐതിഹ്യ പെരുമയുയര്‍ത്തി പാണ്ഡവന്‍ പാറ

ചെങ്ങന്നൂര്‍: ഐതിഹ്യത്തിന്‍റെ ഉറവതേടുന്ന സഞ്ചാരികളെ മാടിവിളിക്കുകയാണ് ചെങ്ങന്നൂര്‍ നഗരസഭ പ്രദേശത്തെ പാണ്ഡവന്‍പാറ.

പട്ടണമധ്യത്തില്‍നിന്ന് 1.5 കി.മീ. അകലെ 23ാം വാര്‍ഡില്‍ മലയില്‍ പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൂറ്റന്‍ പാറക്കൂട്ടമാണ് ചരിത്രമുറങ്ങുന്ന പാണ്ഡവന്‍പാറ. പാണ്ഡവര്‍ വനവാസക്കാലത്ത് താമസിച്ചതായി പറയപ്പെടുന്ന പാറക്കൂട്ടവും അതിനു മുകളില്‍നിന്ന് നീലവിതാനിച്ചപോലെ കാണുന്ന പുറംലോകത്തിന്‍റെ പ്രകൃതിസൗന്ദര്യവും സഞ്ചാരികളെയും തീര്‍ഥാടകരെയും മാടിവിളിക്കുകയാണ്. എന്നാല്‍, ടൂറിസം-സാംസ്കാരിക വകുപ്പുകള്‍ ഈ മേഖലയെ അവഗണിക്കുകയാണ്. ഒന്നര ദശാബ്ദം മുമ്ബ് ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ സഹായഹസ്തവുമായി എത്തിയിരുന്നു. അന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അവര്‍ പിന്മാറി.

ഐതിഹ്യങ്ങള്‍ ചൂഴ്ന്നുനില്‍ക്കുന്ന ഭീമന്‍റെ കാല്‍പാദങ്ങള്‍, മുറുക്കാന്‍ ചെല്ലം, സിംഹാസനം, താമര ആകൃതിയിലെ സ്തൂപങ്ങള്‍, ആനയുടെ ആകൃതിയിലെ പാറ, രണ്ട് കി.മീ. കിഴക്കുള്ള നൂറ്റവന്‍പാറയില്‍നിന്ന് ഇങ്ങോട്ട് എറിഞ്ഞുവീഴ്ത്തിയതെന്ന് കരുതപ്പെടുന്ന കൂറ്റന്‍ പാറകള്‍ ഇവയെല്ലാം സഞ്ചാരികളുടെ മനം കവരുന്നവയാണ്. പടിപ്പുര എന്ന് പറയപ്പെടുന്ന പാണ്ഡവരുടെ വിശ്രമസങ്കേതമെന്ന് വിശ്വസിക്കപ്പെടുന്ന സ്തൂപം കുടയുടെ ആകൃതിയിലാണ്.

പാറക്കെട്ടുകള്‍ക്ക് മുകളില്‍ ജലസ്രോതസ്സുമുണ്ട്. ഇതിനെ കന്യാകുമാരി എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്. ഏതു കൊടും വരള്‍ച്ചയിലും ഈ കുളം വറ്റില്ല. പടിപ്പുരയില്‍നിന്ന് 100 മീറ്റര്‍ വടക്കുകിഴക്കു മാറിയാണ് തീര്‍ഥക്കുളം. ചെങ്ങന്നൂരിലെ പാണ്ഡവര്‍പാറയും സമീപപ്രദേശങ്ങളും ഉള്‍പ്പെട്ട അഞ്ചര ഹെക്ടര്‍ സ്ഥലമാണ് മുമ്ബ് ടൂറിസം വികസന കോര്‍പറേഷന്‍ ടൂറിസം പദ്ധതിക്ക് വിഭാവനം ചെയ്തത്. കുട്ടികളുടെ പാര്‍ക്ക്, വിശ്രമസങ്കേതം എന്നിവക്കും പദ്ധതിയിട്ടെങ്കിലും തുടര്‍ നടപടിയുണ്ടായില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular