ഡാവന്‍പോര്‍ട്ട്(ഫ്‌ളോറിഡാ): മൂന്നു വയസ്സുള്ള കുട്ടിക്ക് ശരിയായ ആഹാരം ലഭിക്കാതെ മരിച്ച സംഭവത്തില്‍ മാതാപിതാക്കളെ പോള്‍ക്ക് കൗണ്ടി ഷെറിഫ് അറസ്റ്റ് ചെയ്തു. മാതാവ് അര്‍ഹോണ(35), പിതാവ് ജോണ്‍സന്‍ എന്നിവരാണ് അറസ്റ്റിലായത്.
മെയ് 12 വ്യാഴാഴ്ചയാണ് പിതാവായ റജിസ് ജോണ്‍സന്‍ 911 വിളിച്ചു കുട്ടി ശ്വസിക്കുന്നില്ല എന്നറിയിച്ചത്. വീട്ടിലെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ ഊതിവീര്‍പ്പിക്കുന്ന സ്വിമ്മിംഗ് പൂളില്‍ കുട്ടി ചലനമറ്റു കിടക്കുന്നത് കണ്ടെത്തി.
ഞാന്‍ തിരക്കിലായിരുന്നു അതുകൊണ്ടാണ് പോലീസിനെ വിൡക്കാന്‍ വൈകിയതെന്നായിരുന്നു മാതാവ് അര്‍ഹോണ്ട റ്റില്‍മാന്‍ അറിയിച്ചത്.
കുട്ടി ഒരു സാന്റ് വിച്ചും, ചിക്കന്‍ നഗറ്റ്‌സും കഴിച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞിരുന്നുവെങ്കിലും വയറ്റില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കണ്ടെത്തിയത്. അതേസമയം വീട്ടിനകത്തു ആവശ്യത്തിലധികം ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടായിരുന്നതായും, മാതാപിതാക്കള്‍ നല്ലതുപോലെ കഴിച്ചിരുന്നുവെന്നും പോലീസ് വെളിപ്പെടുത്തി.
ജൂലൈ 2019 ല്‍ കുട്ടി ജനിക്കുമ്പോള്‍ 6 പൗണ്ട് പത്ത് ഔണ്‍സ് തൂക്കവും, നല്ല ആരോഗ്യവും ഉണ്ടായിരുന്നു. ഇപ്പോള്‍ വെറും അസ്ഥിയും ത്വക്കുമാണുള്ളത്. വെറും 9 പൗണ്ട് തൂക്കവും.
കുട്ടിക്ക് ശരിക്ക് ഭക്ഷണം നല്‍കാതേയും, വേണ്ടതുപോലെ ശ്രദ്ധിക്കാതേയുമാണ് മരണം സംഭവിച്ചതെന്നും കുട്ടിയെ പട്ടിണിക്കിട്ടു കൊല്ലുകയായിരുന്നുവെന്നുമാണ് മാതാപിതാക്കള്‍ക്കെതിരെ ചാര്‍ജ്ജു ചെയ്ത കേസ്സില്‍ കുറ്റപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ചാര്‍ജ്ജുകള്‍ വേണമോ എന്ന് പിന്നീട് തീരുമാനിക്കുമെന്നും ഷെറിഫ് പറഞ്ഞു.