Saturday, May 18, 2024
HomeIndia'നമ്മള്‍ ഒരുമിച്ച്‌ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു': ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

‘നമ്മള്‍ ഒരുമിച്ച്‌ മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നു’: ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി ∙ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75-ാം വര്‍ഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ഒന്നിച്ച്‌ മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യ പഥിലെത്തി ദേശീയ പതാക ഉയര്‍ത്തി. ഈജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രാജ്യത്തിന് റിപ്പബ്ലിക് ദിന ആശംസകള്‍ നേര്‍ന്നു.. “രാജ്യത്തെ മോചിപ്പിക്കാനും ശക്തിപ്പെടുത്താനും സംരക്ഷിക്കാനും ജീവിതം സമര്‍പ്പിച്ച എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും ഭരണഘടനാ നിര്‍മ്മാതാക്കളെയും ധീരരായ സൈനികരെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു,” അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു .

ലഫ്റ്റനന്‍റ് ജനറല്‍ ധീരജ് സേത്താണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ് നയിക്കുക. 144 അംഗ ഈജിപ്ത് സൈനിക സംഘവും പരേഡിന്‍റെ ഭാഗമാകും. കേരളം അടക്കം 14 സംസ്ഥാനങ്ങളുടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആറ് മന്ത്രാലയങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡിലുണ്ട്. സ്ത്രീശാക്തീകരണമാണ് കേരളത്തിന്‍റെ നിശ്ചലദൃശ്യത്തിന്‍റെ വിഷയം.

കര, നാവിക, വ്യോമ സേനകളും വിവിധ അര്‍ധസൈനിക വിഭാഗവും എന്‍എസ്‌എസ്, എന്‍സിസി വിഭാഗങ്ങളും കര്‍ത്തവ്യപഥിലൂടെയുള്ള പരേഡില്‍ അണിനിരക്കും. പുതിയ ഇന്ത്യ, സ്ത്രീ ശാക്തീകരണം എന്നീ വിഷയങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷം. ഈജിപ്ത് സായുധ സേനയും ബാന്‍ഡ് സംഘവും ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമാകും. 479 കലാകാരന്മാരുടെ കലാ വിരുന്നും പരേഡിന്‍റെ ഭാഗമാകും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തൊഴിലാളികള്‍, തെരുവുകച്ചവടക്കാര്‍ തുടങ്ങിയവര്‍ പ്രത്യേക ക്ഷണിതാക്കളായി പരേഡ് കാണാന്‍ മുന്‍നിരയില്‍ ഉണ്ടാകുംമ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular