Sunday, May 19, 2024
HomeKeralaഎഴുപതുകാരി പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ വിചാരണ ഇന്നുമുതല്‍

എഴുപതുകാരി പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ വിചാരണ ഇന്നുമുതല്‍

ണ്ണൂര്‍ : എഴുപതുകാരി ലൈംഗിക പീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ കേസില്‍ വിചാരണ ഇന്നുമുതല്‍ ആരംഭിക്കും. ഇരിട്ടി പയഞ്ചേരി വികാസ് നഗറില്‍ എഴുപതുകാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിനിരയായതിനെത്തുടര്‍ന്നു ജീവനൊടുക്കിയ കേസിലാണ് തലശ്ശേരി അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി ഒന്നില്‍ ഇന്നു വിചാരണ ആരംഭിക്കുന്നത്.

കേസിന് ആസ്പദമായ സംഭവം നടന്നിട്ട് 6 വര്‍ഷം തികയാന്‍ 1 മാസം ശേഷിക്കുമ്ബോഴാണ് വിചാരണ ആരംഭിക്കുന്നത്.

ഏറെ കോളിളക്കമുണ്ടാക്കിയ കേസായതിനാല്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി മുന്‍ ജില്ലാ ഗവ. പ്ലീഡറും അഭിഭാഷകനുമായ ബി.പി.ശശീന്ദ്രനെ നിയമിച്ചിരുന്നു. 2017 മാര്‍ച്ച്‌ 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഇരയുടെ മകനു പുതുതായി പണിയുന്ന വീടിന്റെ വയറിങ് ജോലിക്കെത്തിയ ആറളം പന്നിമൂല സ്വദേശി പി. എം. രാജീവനാണ് വയോധികയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.

വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ വയോധികയെ രാജീവന്‍ പീഡിപ്പിക്കുകയും സംഭവത്തിനു ശേഷം ഓട്ടോയില്‍ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്താല്‍ അവിടെ വച്ചു ജീവനൊടുക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷന്‍ കേസ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡിഎന്‍എ പരിശോധന ഫലവും പ്രതിക്ക് എതിരായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular