ചെന്നൈ: ചെന്നൈ താമ്ബരത്തിന് അടുത്ത് ഗുടുവഞ്ചേരില്‍ പൊലീസ് വെടിവെപ്പില്‍ രണ്ടുപേര്‍ കൊലപ്പെട്ടു. കൊലപാതകം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസിലെ പ്രതികളായ രമേശ്, ചോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രാണരക്ഷാര്‍ത്ഥമാണ് വെടിവെച്ചതെന്നാണ് തമിഴ്നാട് പൊലീസ് പറഞ്ഞു. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം നാടൻ ബോംബ് എറിയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വെടിവെപ്പിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു.
അക്രമത്തില്‍ പരിക്കേറ്റ ഒരു സബ് ഇൻസ്പെക്ടറെ ക്രോംപേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്നാട്ടില്‍ പത്തോളം കൊലക്കേസുകളിലെ പ്രതികളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.