സംസ്ഥാന ചലച്ചിത്ര പുരസ്കാരം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ അക്കാദമി ചെയര്‍മാൻ ഇടപെടലുകള്‍ നടത്തി എന്ന ആരോപണത്തിന് തെളിവില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
സര്‍ക്കാരിനോട് ജസ്റ്റിസ് ബസന്ത് ബാലാജി ഇന്ന് വിശദീകരണം നല്‍കാൻ ആവശ്യപ്പെട്ടിരുന്നു. കോടതി നിര്‍ദേശ പ്രകാരം സാംസ്കാരിക വകുപ്പ് സെക്രട്ടറിയെ കേസില്‍ കക്ഷി ചേര്‍ക്കാൻ ഹര്‍ജിക്കാരൻ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ഇതോടൊപ്പം വിവാദത്തില്‍ പ്രതികരിക്കുകയും തെളിവുകള്‍ പുറത്ത് വിടുകയും ചെയ്ത വിനയൻ, ചീഫ് സെക്രട്ടറി, ജെൻസി ഗ്രിഗറി എന്നിവരെ കക്ഷി ചേര്‍ക്കാനും ഹര്‍ജിക്കാരൻ അപേക്ഷ നല്‍കിയിരുന്നു.