മുംബൈ: 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാര്‍ട്ടി (എസ്പി) അധ്യക്ഷൻ അഖിലേഷ് യാദവ് .
എപ്പോള്‍ വേണമെങ്കിലും തിരഞ്ഞെടുപ്പിനെ നേരിടാൻ തന്റെ പാര്‍ട്ടിയും സഖ്യകക്ഷികളും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന്റെ മൂന്നാമത് യോഗം ഇന്ന് മുംബൈയില്‍ ചേരാനിരിക്കെയാണ് എസ്പി അധ്യക്ഷന്റെ പ്രതികരണം.
“രാജ്യം ഒരു മാറ്റം ആഗ്രഹിക്കുന്നു. ഇന്ത്യ സഖ്യം 2024 ല്‍ ബിജെപിയെ പരാജയപ്പെടുത്താൻ പോകുകയാണ് . സമാജ്‌വാദി പാര്‍ട്ടിയും സഖ്യകക്ഷികളും ഏത് തിരഞ്ഞെടുപ്പിന് തയ്യാറാണ് – അത് നേരത്തെയോ പിന്നീടോ ആയാലും പ്രശ്നമൊന്നുമില്ല,” യാദവ് സീതാപൂരില്‍ മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു. മുൻ എംഎല്‍എ രാംപാല്‍ യാദവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്താൻ സീതാപൂരിലെത്തിയതായിരുന്നു അഖിലേഷ് യാദവ്.
‘ബിജെപി സ്ഥാനാര്‍ത്ഥി ദാരാ സിംഗ് ചൗഹാൻ മണ്ഡലത്തിലെ ജനങ്ങളെ കൈവിട്ടു. സ്വന്തം നേട്ടങ്ങള്‍ക്കായി അദ്ദേഹം ബിജെപിയിലേക്ക് കുടിയേറുകയായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ പരാജയപ്പെടുത്താനും സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുധാകര്‍ സിംഗിനെ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനും പോകുകയാണ്.’ ഘോസിയിലെ ഉപതെരഞ്ഞെടുപ്പ് സൂചിപ്പിച്ചുകൊണ്ട് അഖിലേഷ് യാദവ് പറഞ്ഞു. 2022ലെ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി ടിക്കറ്റില്‍ വിജയിച്ച ചൗഹാൻ എംഎല് സ്ഥാനം രാജിവെച്ച് ബിജെപിയില്‍ ചേരുകയായിരുന്നു.
അജ്മൽ എം.കെ