ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, വാദ്ര, ആം ആദ്മി പാര്‍ട്ടി, നിരവധി ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ തുടങ്ങിയവരുടെ ആദായനികുതി കണക്കാക്കുന്നത് സംബന്ധിച്ച് നവംബര്‍ ഏഴുവരെ ഒരു നടപടിയും എടുക്കരുതെന്ന് സുപ്രീംകോടതി.
തങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പിന്റെ ഭാഗത്തുനിന്നുള്ള തിരക്കിട്ടനീക്കം തടയണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.
കോണ്‍ഗ്രസ് നേതാക്കളുടെയും ചാരിറ്റബിള്‍ ട്രസ്റ്റുകളുടെയും കേസുകള്‍ റോബര്‍ട്ട് വാദ്രയുമായി ബന്ധമുണ്ടെന്ന് പറയുന്ന സഞ്ജയ് ഭണ്ഡാരിയുടെ ആദായനികുതി കണക്കുമായി ബന്ധിപ്പിച്ചത് അവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ അരവിന്ദ് ദത്താര്‍ ബോധിപ്പിച്ചു. ആപ്പിനെതിരായ ആദായനികുതി വകുപ്പ് നടപടി ചട്ടവിരുദ്ധമാണെന്ന് അഭിഷേക് മനു സിങ്‍വിയും വാദിച്ചു.