കൊല്ലം: പ്രായപൂർത്തിയാകാത്ത 17-കാരിയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയി വീണ്ടും ലൈംഗികമായി പീഡിപ്പിച്ച 23-കാരന് 30 വർഷം കഠിന തടവും 35,000 രൂപ പിഴയും.
തെന്മല വില്ലേജില്‍ ഒറ്റയ്ക്കല്‍ മുറിയില്‍ മാപ്പിളശേരി വീട്ടില്‍ റെനിൻ വർഗീസിനെയാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി സ്പെഷ്യല്‍ ഡിസ്ട്രിക്‌ട് ജഡ്ജ് ടി.ഡി. ബൈജു പോക്സോ നിയമപ്രകാരം ശിക്ഷിച്ചത്.
പിഴത്തുക ഒടുക്കാത്തപക്ഷം മൂന്നുമാസം കഠിനതടവും വിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . പിഴയൊടുക്കുന്നപക്ഷം അത് അതിജീവതയ്ക്ക് നല്‍കാനും വിധിയില്‍ പറയുന്നു.
കഴിഞ്ഞവർഷം മേയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. പീഡനശേഷം ഒളിവില്‍ പോയ പ്രതിയെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബെംഗളൂരുവില്‍ നിന്നാണ് പുനലൂർ പോലീസ് പിടികൂടിയത്. മുൻപും സമാനമായ പീഡനക്കേസില്‍ പ്രതിയായിരുന്നു ഇയാള്‍.
പ്രോസിക്യൂഷൻ ഭാഗത്തേക്ക് 25 സാക്ഷികളെ വിസ്തരിച്ചു. പുനലൂർ പോലീസ് ഇൻസ്പെക്ടർ ആയിരുന്നു ടി. രാജേഷ് കുമാറാണ് അന്വേഷണ നടത്തി കുറ്റപത്രം സമർപ്പിച്ചത് . എസ്.ഐമാരായ അജികുമാർ, ഉദയൻ, എസ്.സി.പി.ഒ. ചന്ദ്രമോഹനൻ, സി.പി.ഒ. മഹേഷ് കുമാർ, പ്രവീണ്‍, വിഷ്ണുചന്ദ്രൻ എന്നിവരാണ് അന്വേഷണ സംഘത്തോടൊപ്പം ഉണ്ടായിരുന്നത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജിത് കോടതി ഹാജരായി.