തിരുവനന്തപുരം: നടി റോഷ്ന ആൻ റോയിയുടെ ആരോപണങ്ങൾ നിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർ യദു. നടി ആരോപിക്കുന്ന സംഭവങ്ങളൊന്നും തന്റെ ഓര്‍മയിലില്ലെന്നും ഇത്ര ദിവസം ഇല്ലാത്ത ആരോപണങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നതെന്നും യദു പറഞ്ഞു. പുതിയ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണ്. ഇനിയും ആരോപണങ്ങള്‍ പ്രതീക്ഷിക്കുന്നു. നടി റോഷ്നക്കെതിരെ വക്കീലുമായി കൂടിയാലോചിച്ച് നിയമനടപടി സ്വീകരിക്കുമെന്നും യദു പറഞ്ഞു.
മേയർ ആര്യാ രാജേന്ദ്രനുമായി തർക്കത്തിലേർപ്പെട്ട സംഭവത്തില്‍ അന്നേ ദിവസം ബസിലുണ്ടായിരുന്ന കണ്ടക്ടറുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ പിന്‍സീറ്റിലായിരുന്നെന്നും താന്‍ ഒന്നും കണ്ടില്ലെന്നുമായിരുന്നു കണ്ടക്ടറുടെ മൊഴി. എന്നാല്‍ കണ്ടക്ടര്‍ തനിക്കൊപ്പം മുന്‍വശത്താണ് ഇരുന്നതെന്ന് യദു പറയുന്നു. സച്ചിന്‍ ദേവ് എംഎല്‍എ വന്നപ്പോള്‍ സഖാവേ ഇരിക്കൂ എന്നു പറഞ്ഞ് എഴുന്നേറ്റ് കൊടുത്തു. കണ്ട കാര്യമാണ് പറയുന്നത്. കണ്ടക്ടറുടെ മൊഴി അനുകൂലമെന്നും യദു കൂട്ടിച്ചേര്‍ത്തു.