നഴ്സുമാർക്ക് നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ജസ്റ്റീസ് ബി.ആര്‍.ഗവായ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് വിധി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ നഴ്‌സുമാര്‍ക്ക് ആറ് മാസത്തെ പരിശീലനം ലഭിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കി.
നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരേ സ്വകാര്യ ആശുപത്രികള്‍ നേരത്തേ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി ഹര്‍ജി തള്ളിയിരുന്നു. ഇതോടെ ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
വേണ്ടത്ര പരിശീലനം ലഭിക്കാത്ത നഴ്‌സുമാരെ ജീവനക്കാരായി കണക്കാക്കി ശമ്ബളം നല്‍കേണ്ട അവസ്ഥ നിലവിലുണ്ടെന്ന് ആശുപത്രികളുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി ഉത്തരവില്‍ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.