Sunday, May 19, 2024
HomeAsiaറഫക്കെതിരായ നടപടി ശക്തമാക്കി ഇസ്രായേല്‍; കിഴക്കൻ റഫയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചുതുടങ്ങി

റഫക്കെതിരായ നടപടി ശക്തമാക്കി ഇസ്രായേല്‍; കിഴക്കൻ റഫയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിച്ചുതുടങ്ങി

തെല്‍ അവിവ്: ഗസ്സയിലെ കിഴക്കൻ റഫ ഒഴിയാൻ ഇസ്രായേല്‍ സേനയുടെ ഭീഷണി. ഒരു ലക്ഷത്തിലധികം ഫലസ്തീനികളോടാണ് കിഴക്കൻ റഫയില്‍ നിന്ന് ഒഴിയാൻ ഇസ്രായേല്‍ സേന ഉത്തരവിട്ടത്.

വെടിനിർത്തലിനായി ഈജിപ്തിലെ കെയ്റോയില്‍ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു.

അറിയിപ്പുകള്‍, ടെക്‌സ്‌റ്റ് മെസേജുകള്‍, ഫോണ്‍ കോളുകള്‍, അറബിയിലുള്ള പ്രക്ഷേപണം എന്നിവയിലൂടെയാണ് ഒഴിയാൻ ആഹ്വാനം ചെയ്യുന്നതെന്ന് ഇസ്രായേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം 100,000 ആളുകളെ മാറ്റേണ്ടിവരുമെന്നും ഐഡിഎഫ് വ്യക്തമാക്കി. അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്‍റെയും സമ്മർദമുണ്ടായെങ്കിലും ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നടന്ന ചർച്ചയും പരാജയപ്പെട്ടു. ഹമാസിന്റെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നാവർത്തിച്ച ഇസ്രായേല്‍ ചർച്ചയ്ക്ക് പ്രതിനിധി സംഘത്തെ അയച്ചില്ല. റഫാ ആക്രമണത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ കടുംപിടുത്തമാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് വിലയിരുത്തല്‍.

ഒരു ലക്ഷത്തിലധികം ഫലസ്തീനികളോട് അല്‍ മവാസി ക്യാമ്ബിലേക്ക് മാറണമെന്നാണ് ഇസ്രായേല്‍ സേനയുടെ ശബ്ദ സന്ദേശം. ആക്രമണത്തിന് മുൻപ് സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പെന്‍റഗണ്‍ മേധാവി ലോയിഡ് ഓസ്റ്റില്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. കരീം അബൂ സാലിം ക്രോസിങ്ങില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം റഫാ ആക്രമണമല്ലാതെ ഇസ്രായേലിന് മുന്നില്‍ മറ്റുമാർഗങ്ങളില്ലെന്നും ലോയിഡ് ഓസ്റ്റിൻ പറഞ്ഞു. കരീം സാലിമിലെ ഖസ്സാം ബ്രിഗേഡ്സ് ആക്രമണത്തില്‍ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സ്ഥിരീകരിച്ചു. നിരവധി സൈനികർക്ക് പരിക്കേറ്റു.

ഫലസ്തീൻ കുടുംബങ്ങള്‍ തിങ്കളാഴ്ച റഫയുടെ കിഴക്കന്‍ പ്രദേശങ്ങള്‍ പലായനം ചെയ്യുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. റഫയില്‍ സൈനിക നടപടിക്ക് മുന്നോടിയായി ഫലസ്തീൻ സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയെക്കുറിച്ച്‌ ഇസ്രായേല്‍ ഈ ആഴ്ച ബൈഡൻ അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥരെ അറിയിച്ചതായി പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥർ അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസിയോട് വിശദീകരിച്ചു.വെടിനിർത്തല്‍ കരാറിലെത്തിയില്ലെങ്കില്‍, ഏകദേശം ഒരു ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഹമാസിൻ്റെ ശക്തികേന്ദ്രമായ റഫയിലേക്ക് ഇസ്രായേല്‍ സമീപഭാവിയില്‍ ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഒഴിപ്പിക്കല്‍ വാര്‍ത്ത പുറത്തുവരുന്നത്. റഫയിലേക്ക് സൈന്യത്തെ അയക്കാൻ പദ്ധതിയിടുന്നതായി മാസങ്ങള്‍ക്കു മുന്‍പേ ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular