Saturday, May 18, 2024
HomeKerala'കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ'; പി ടിയെ അനുസ്മരിച്ച്‌ നിയമസഭ

‘കൊതി തീരുംവരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ’; പി ടിയെ അനുസ്മരിച്ച്‌ നിയമസഭ

അന്തരിച്ച തൃക്കാക്കര എംഎല്‍എ പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച്‌ നിയമസഭാം​ഗങ്ങള്‍. നിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യാതെ വാദങ്ങള്‍ കരുത്തോടെ ഉയര്‍ത്തിയ നേതാവായിരുന്നു പിടി തോമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.

ജനങ്ങളുടെയും നാടിന്റെയും പ്രശ്നങ്ങള്‍ ഉയര്‍ത്തി അദ്ദേഹത്തിന് ശരിയെന്ന് തോന്നുന്ന നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. രോഗശയ്യയിലും നിയമസഭാ സാമാജികന്‍ എന്ന നിലയിലെ ക‍ര്‍ത്തവ്യത്തെ കുറിച്ചായിരുന്നു ചിന്തയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരള രാഷ്ട്രീയത്തിലെ ഇടി മുഴക്കമായിരുന്നു പിടി തോമസെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നിലപാടുകളിലെ കര്‍ക്കശ്യമാണ് പിടിയെ വ്യത്യസ്തനാക്കുന്നത്. മതേതരത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിപ്പിടിച്ച തങ്ങളുടെ നേതാവ് രാഷ്ട്രീയ ജീവിതത്തിലെ പ്രകാശ ഗോപുരമായി എന്നും ഉണ്ടാകുമെന്നും അനുസ്മരണ ചടങ്ങില്‍ വിഡി സതീശന്‍ പറഞ്ഞു

ഇന്നത്തെ കാര്യപരിപാടിയില്‍ ചരമോപചാരം മാത്രമാണുള്ളത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉള്‍പ്പെടെ കക്ഷി നേതാക്കളും പിടി തോമസ് അനുസ്മരണ പ്രഭാഷണം നടത്തും. മറ്റു നടപടികളിലേക്കു കടക്കാതെ സഭ ഇന്നത്തേക്കു പിരിയും. ഡിസംബര്‍ 22ന് അപ്രതീക്ഷിതമായിരുന്നു പി ടിയുടെ അന്ത്യം. പിടി തോമസ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായിരിന്നു.

നാളെ മുതല്‍ മൂന്ന് ദിവസം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയാണ്. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചര്‍ച്ചയില്‍ ഗവര്‍ണ്ണറെ വിമര്‍ശിക്കാനിടയുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular