Saturday, May 18, 2024
HomeKeralaഹേനയെ പുറത്തിറക്കിയിരുന്നില്ല, മരണവിവരം അയല്‍വാസികള്‍ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞ ശേഷം

ഹേനയെ പുറത്തിറക്കിയിരുന്നില്ല, മരണവിവരം അയല്‍വാസികള്‍ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞ ശേഷം

ചേര്‍ത്തല: ഹേന മരിച്ചത് പോലും അടുത്ത വീട്ടുകാര്‍ അറിയുന്നത് ശവസംസ്ക്കാരം കഴിഞ്ഞതിന് ശേഷമായിരുന്നുവെന്ന് പ്രദേശവാസികള്‍.

ചികിത്സയും മരുന്ന് വില്‍പനയും വീടിന്റ താഴത്തെ നിലയിലായിരുന്നു നടത്തിയിരുന്നത്. പാരമ്ബര്യ വൈദ്യനായിരുന്ന അപ്പുക്കുട്ടന്‍ വര്‍ഷങ്ങളായി ഇവിടെ ചികിത്സ നടത്തുന്ന ആളാണ്. ഇദ്ദേഹത്തെ കുറിച്ച്‌ അറിഞ്ഞ് ഇതര ജില്ലകളില്‍ നിന്നു പോലും ആളുകള്‍ എത്താറുണ്ടായിരുന്നു.

പക്ഷെ ഹേനയുമായി തുടക്കം മുതല്‍ തന്നെ പൊരുത്തകേടുകള്‍ ഉണ്ടായിരുന്നതായി അപ്പുക്കുട്ടന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. 2021 ഒക്ടോബര്‍ 25 നായിരുന്ന ഇവരുടെ വിവാഹം നടന്നത്. സ്ത്രീധനം ചോദിക്കാതെയായിരുന്നു വിവാഹമെങ്കിലും വിവാഹ ശേഷം 80 പവന്‍ സ്വര്‍ണം നല്‍കി. ഇതിന് ശേഷം അപ്പുക്കുട്ടന്‍ സാമ്ബത്തിക ആവശ്യങ്ങള്‍ക്കായി ഹേനയുടെ വീട്ടുകാരെ സമീപിക്കുക പതിവായിരുന്നു.

ഹേനയുടെ മാതാപിതാക്കളോട് പലവട്ടമായി ലക്ഷങ്ങള്‍ വാങ്ങിയിരുന്നതായി അപ്പുക്കുട്ടന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പണം കൂടാതെ ടി വി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍ എന്നിവയും അപ്പുക്കുട്ടന് വാങ്ങി നല്‍കി. ചെറുപ്രായം മുതല്‍ മനോദൗര്‍ബല്യമുള്ള ഹേനക്ക് വീട്ട് ജോലിക്കായി ബന്ധുവായ ഉഷയെ ദിവസം ഹേനയുടെ അച്ഛന്‍ പ്രേംകുമാര്‍ 500 രൂപ ശമ്ബളത്തില്‍ നിര്‍ത്തിയിരുന്നു.

കടക്കരപ്പള്ളി സ്വദേശിനിയായ ഉഷയെ കൊണ്ടുവരുന്നതും പോകുന്നതും അപ്പുക്കുട്ടനായിരുന്നു. എന്നാല്‍ ഒരു ദിവസം പോലും ഹേനയെ അപ്പുക്കുട്ടന്‍ പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന് അയല്‍ക്കാര്‍ പറഞ്ഞു. 10 ദിവസം മുമ്ബ് പ്രേംകുമാറിനോട് ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. കൈയ്യില്‍ പൈസയില്ലെന്ന് പറഞ്ഞ് തീരുന്നതിന് മുമ്ബേ ഫോണ്‍ കട്ടാക്കിയെന്ന് പ്രേംകുമാര്‍ പറഞ്ഞു.

ഇതിന് ശേഷം മരണം സംഭവിച്ച 26 ന് ഉച്ചയ്ക്കാണ് വീണ്ടും പ്രേംകുമാറിനെ അപ്പുക്കുട്ടന്‍ വിളിയ്ക്കുന്നത്. ഹേനയ്ക്ക് അസുഖം കൂടുതലാണെന്നും ഉടന്‍ വരണമെന്നും ആവശ്യപ്പെട്ടായിരുന്നു വിളിച്ചത്. കായംകുളത്ത് എത്തിയപ്പോഴാണ് ഹേന മരിച്ചെതെന്ന് സഹോദരി പറയുമ്ബോഴാണ് അറിയുന്നതെന്നും പ്രേംകുമാര്‍ പറഞ്ഞു. വിദേശത്തുള്ള സഹോദരി സുമയാണ് ഹേനയ്ക്ക് വേണ്ടി പണം നല്‍കിരുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular