Friday, May 17, 2024
HomeGulfഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: സൗഹൃദവും സഹകരണവും ഉറപ്പിച്ച്‌

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: സൗഹൃദവും സഹകരണവും ഉറപ്പിച്ച്‌

ദോഹ: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഖത്തര്‍ ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമുമായി കൂടിക്കാഴ്ച നടത്തി.

തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ശൂറാ കൗണ്‍സിലിന്‍റെ അധ്യക്ഷനുമായി നടന്ന ചര്‍ച്ചയില്‍ പാര്‍ലമെന്‍ററികാര്യ മേഖലയില്‍ ഇന്ത്യയും ഖത്തറും തമ്മിലെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയുടെ അധ്യക്ഷന്‍ എന്ന നിലയിലാണ് ഉപരാഷ്ട്രപതിയും ശൂറാ കൗണ്‍സില്‍ അധ്യക്ഷനും തമ്മിലെ കൂടിക്കാഴ്ച. ഇരു രാജ്യങ്ങളിലെയും പാര്‍ലമെന്‍ററി സംവിധാനങ്ങള്‍ സംബന്ധിച്ച്‌ കൂടിക്കാഴ്ചയില്‍ വിശദീകരിക്കപ്പെട്ടു.

തുടര്‍ന്ന് ഉപരാഷ്ട്രപതി ഖത്തര്‍ നാഷനല്‍ മ്യൂസിയം സന്ദര്‍ശിച്ചു. ഖത്തറിന്‍റെ ചരിത്രവും പാരമ്ബര്യവും അടയാളപ്പെടുത്തുന്ന വിശാലമായ മ്യൂസിയം മ്യൂസിയം ചെയര്‍പേഴ്സന്‍ ശൈഖ അല്‍ മയാസ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനിക്കൊപ്പമാണ് സന്ദര്‍ശിച്ചത്. മ്യൂസിയത്തിലെ സവിശേഷ കാഴ്ചകള്‍ അവര്‍ ഉപരാഷ്ട്രപതിക്ക് വിശദീകരിച്ചുനല്‍കി.

തിങ്കളാഴ്ച വൈകുന്നേരം ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യന്‍ പ്രവാസസമൂഹം നല്‍കിയ സ്വീകരണ ചടങ്ങിലും ഉപരാഷ്ട്രപതി പങ്കെടുത്തു. എംബസിയുടെ നേതൃത്വത്തിലായിരുന്നു വിവിധ മേഖലകളില്‍ നിന്നുള്ളവരുടെ സ്വീകരണം. സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഞായറാഴ്ച പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്ലസീസ് ആല്‍ഥാനി, പൊതുജനാരോഗ്യമന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ ഖുവാരി, വിദേശകാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സാദ് അല്‍ മുറൈഖി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച ഇന്ത്യ-ഖത്തര്‍ ബിസിനസ് ഫോറത്തിലും പങ്കാളിയായി. ഉപരാഷ്ട്രപതിയെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യാപാര-വ്യവസായ സംഘടനകളായ ഫിക്കി, സി.ഐ.ഐ, അസോചാം പ്രതിനിധികള്‍, ഖത്തര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെയുള്ളവരാണ് ഫോറത്തില്‍ പങ്കെടുത്തത്. ലുലു ഗ്രൂപ് ചെയര്‍മാന്‍ എം.എ. യൂസുഫ് അലി ഉള്‍പ്പെടെയുള്ള ഇന്ത്യയിലെയും ഖത്തറിലെയും പ്രധാന വ്യവസായ പ്രമുഖരും പങ്കെടുത്തു.

മൂന്നു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഉപരാഷ്ട്രപതി ചൊവ്വാഴ്ച രാവിലെ ന്യൂഡല്‍ഹിയിലേക്ക് മടങ്ങും. മേയ് 30ന് ആരംഭിച്ച ത്രിരാഷ്ട്ര പര്യടനത്തിന്‍റെ ഭാഗമായാണ് അദ്ദേഹം ഖത്തറിലെത്തിയത്. ഗബോണ്‍, സെനഗാള്‍ എന്നീ രാജ്യങ്ങളിലെ പര്യടനം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular