Friday, May 17, 2024
HomeGulfലോകകപ്പില്‍ പ്ലാസ്റ്റിക്കിന് ഇടമില്ല

ലോകകപ്പില്‍ പ്ലാസ്റ്റിക്കിന് ഇടമില്ല

ദോഹ: രാജ്യത്തിന്‍റെ മുഖച്ഛായ മാറ്റുന്നതില്‍ ലോകകപ്പിനെയും ഒരു മാര്‍ഗമാക്കി മാറ്റുകയാണ് ഖത്തര്‍.

അതില്‍ ഒന്നാണ് പ്ലാസ്റ്റിക് ഉപയോഗം പൂര്‍ണമായും ഒഴിവാക്കി പരിസ്ഥിതിക്ക് കരുതല്‍ നല്‍കുക എന്ന ലക്ഷ്യം. വണ്‍ ടൈഡുമായി സഹകരിച്ച്‌ ലോകകപ്പ് വേളയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനുള്ള വിവിധ പദ്ധതികള്‍ക്ക് അധികൃതര്‍ രൂപം നല്‍കി.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്‌ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിനുള്ള പദ്ധതികള്‍ വിലയിരുത്തുന്നതിന്‍റെയും ബോധവത്കരണം ഊര്‍ജിതമാക്കുന്നതിന്‍റെയും ഭാഗമായി വിവിധ ശില്‍പശാലകളാണ് സുപ്രീം കമ്മിറ്റി സംഘടിപ്പിച്ചത്. മേയ് 29 മുതല്‍ ജൂണ്‍ നാലുവരെ സംഘടിപ്പിച്ച വണ്‍ ടൈഡ് വീക്ക് കാമ്ബയിന്‍ ഭാഗമായി സംഘടിപ്പിച്ച വിവിധ ശില്‍പശാലകളില്‍ സുപ്രീം കമ്മിറ്റിയും സെവന്‍ ക്ലീന്‍ സീസും വണ്‍ ടൈഡ് പ്രോഗ്രാമിനെ സദസ്സിന് പരിചയപ്പെടുത്തുകയും പ്രാദേശിക സംഘാടകര്‍ക്ക് പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നത് സംബന്ധിച്ച വിവരണം നല്‍കുകയും ചെയ്തു.

ഖത്തറില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറക്കുന്നതുമായി ബന്ധപ്പെട്ട ഭാവി പദ്ധതികള്‍ ചര്‍ച്ച ചെയ്യുന്നതിന് വട്ടമേശ ചര്‍ച്ചയും പരിപാടിയോടനുബന്ധിച്ച്‌ സംഘടിപ്പിച്ചു. ഫിഫ അറബ് കപ്പുള്‍പ്പെടെയുള്ള പ്രധാന ടൂര്‍ണമെന്‍റുകളില്‍ പ്ലാസ്റ്റിക് ഉപയോഗം കുറക്കുന്നതിന് സ്വീകരിച്ച നടപടികളും പരിപാടിയില്‍ വിശദീകരിച്ചു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച്‌ ബോധവത്കരണം ശക്തിപ്പെടുത്താനും ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച്‌ കൂടുതല്‍ പ്രചാരണം നല്‍കുന്നതിനുമായി ഫിഫ ലോകകപ്പ് ടൂര്‍ണമെന്‍റിനെ ഉപയോഗപ്പെടുത്താനുള്ള തീരുമാനത്തിലാണ് സുപ്രീം കമ്മിറ്റിയെന്ന് സസ്റ്റയിനബിലിറ്റി വിഭാഗം മേധാവി എന്‍ജി. ബുദൂര്‍ അല്‍ മീര്‍ പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങളുയര്‍ത്തുന്ന വെല്ലുവിളികളും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കുന്നതിനുള്ള വഴികളും പ്രചരിപ്പിക്കാനും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും വണ്‍ ടൈഡ് വീക്ക് കാമ്ബയിനിലൂടെ സാധിച്ചതായും പരിസ്ഥിതി സംരക്ഷണത്തില്‍ തങ്ങളുടേതായ പങ്കുവഹിക്കാനാണ് തീരുമാനമെന്നും അല്‍ മീര്‍ വിശദീകരിച്ചു.

പരിസ്ഥിതി സൗഹൃദ മേളകളും യോഗങ്ങളും സമ്മേളനങ്ങളും കൂടുതല്‍ ജനകീയമാക്കുന്നതും പ്ലാസ്റ്റിക്കില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ എത്ര കുറക്കാമെന്നും എങ്ങനെ സാധ്യമാക്കുമെന്നും ശില്‍പശാലകളില്‍ പങ്കെടുത്തവര്‍ വിശകലനം ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular