Saturday, May 18, 2024
HomeKeralaആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍

ആ കത്ത് നിന്ദ്യവും മനുഷ്യത്വവിരുദ്ധവും -ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍

മനാമ: മാധ്യമം പത്രം പൂട്ടിക്കാന്‍ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ നടപടി അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണെന്ന് ഫ്രന്‍ഡ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്‌വിയും ജനറല്‍ സെക്രട്ടറി എം.

അബ്ബാസും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് മഹാമാരിയുടെ ദുരിതകാലത്ത് പ്രവാസികളോടൊപ്പം ഏറ്റവും കൂടുതല്‍ ചേര്‍ന്നുനിന്ന പത്രമാണ് മാധ്യമം. പ്രതിസന്ധിയുടെ ആഘട്ടത്തില്‍ സ്വന്തം നാട്ടിലേക്ക് പോവാന്‍ അതിയായി ആഗ്രഹിച്ച ഒരു സമൂഹത്തോട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുഭാവപൂര്‍വമുള്ള നിലപാടുകള്‍ സ്വീകരിക്കാന്‍ വേണ്ടിയാണ് മാധ്യമം മുഴുപേജ് സ്റ്റോറി ചെയ്തത്.

അധികാരികളുടെ നടപടികള്‍ എളുപ്പമുള്ളതും വേഗതയിലുള്ളതുമാക്കാന്‍ അത്‌ മുഖേന സാധിച്ചിട്ടുണ്ട്.

അധികാരം ദുര്‍വിനിയോഗം ചെയ്ത് ദുരുദ്ദേശ്യത്തോടെ പത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തേക്ക് കത്തെഴുതിയത് പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും ഒരിക്കലും പൊറുക്കാന്‍ കഴിയില്ല. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഇത്തരം കാര്യങ്ങള്‍ ഉണ്ടാവുന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ്.

അധികാര ദുര്‍വിനിയോഗത്തിന്റെ അധമ ഉദാഹരണമാണിതെന്നും എം.എല്‍.എ സ്ഥാനത്തിന് അദ്ദേഹം അര്‍ഹനാണോ എന്നുകൂടി പൊതുസമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കത്ത് പ്രവാസികളോടുള്ള വെല്ലുവിളി

മാധ്യമം പത്രം പൂട്ടിക്കാന്‍ വിദേശരാജ്യത്തേക്ക് കത്തെഴുതിയ മുന്‍ മന്ത്രി കെ.ടി. ജലീലിന്റെ നടപടി ലക്ഷക്കണക്കിന് പ്രവാസികളോടുള്ള വെല്ലുവിളിയും ധിക്കാരവുമാണ്. നാടിന്റെ വികസനത്തിനും പുരോഗതിക്കും നിസ്തുലമായ പങ്കുവഹിക്കുന്നവരാണ് ഓരോ പ്രവാസിയും.

അവരുടേതായ മേഖലയില്‍ ഓരോരുത്തരും ഈ ദൗത്യം വ്യത്യസ്ത അളവില്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.

കോവിഡ് മഹാമാരിയുടെ തീക്ഷണമായ നാളുകളില്‍ ഏറ്റവും പ്രയാസം അനുഭവിച്ച ഒരുവിഭാഗമായിരുന്നു ലോകത്തെമ്ബാടുമുള്ള പ്രവാസികളും അവരുടെ കുടുംബങ്ങളും. സ്വന്തം നാട്ടിലെത്താനും കുടുംബത്തിനോടൊപ്പം ചേരാനും സ്വാഭാവികമായും അവര്‍ ആ സമയം ആഗ്രഹിച്ചു.

എന്നാല്‍, പലരീതിയിലുള്ള കാരണങ്ങള്‍ പറഞ്ഞ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അവരുടെ യാത്ര നീട്ടുകയായിരുന്നു. മറ്റു പല രാജ്യങ്ങളും അവരുടെ പൗരന്മാരെ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ നമ്മള്‍ ഇവിടെ നിസ്സഹായരായി നെടുവീര്‍പ്പിടുകയായിരുന്നു.

ഈ പ്രത്യേക സാഹചര്യത്തിലാണ് മരിച്ചവരുടെ പടങ്ങള്‍ ചേര്‍ത്ത് മാധ്യമം ഒന്നാം പേജില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനോട് എല്ലാ ഭാഗത്തുനിന്നും വളരെ നല്ല പ്രതികരണമാണുണ്ടായത്. പിന്നീട് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കണ്ണ് തുറപ്പിക്കാനും അത്‌ കാരണമായി.

പകയുടെ രാഷ്ട്രീയവുമായി നടക്കുന്ന ജലീല്‍ പകപോക്കല്‍ രാഷ്ട്രീയത്തിനുവേണ്ടി മാധ്യമം വാര്‍ത്ത ഉപയോഗിക്കുകയായിരുന്നു. ഇതിലൂടെ അദ്ദേഹത്തിന് തെന്‍റ എം. എല്‍.എ സ്ഥാനത്ത് ഇരിക്കാനുള്ള അര്‍ഹതപോലും നഷ്ടമായിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular