പോർക്കള സംസ്‌ഥാനമായ ജോർജിയയിൽ ദക്ഷിണേഷ്യൻ അമേരിക്കൻ മുസ്ലിം വനിത തിരഞ്ഞെടുപ്പു വിജയത്തിന്റെ പുത്തൻ അദ്ധ്യായം എഴുതി. ബംഗ്ളാദേശിൽ നിന്നു മാതാപിതാക്കളോടൊപ്പം കുടിയേറ്റക്കാരിയായി എത്തിയ നബില ഇസ്ലാം (30) ജോർജിയയിലെ ഏഴാം ഡിസ്ട്രിക്ടിൽ നിന്നു സ്റ്റേറ്റ് സെനറ്റിലേക്കു തിരഞ്ഞടുക്കപ്പെട്ടു.
ഡെമോക്രാറ്റ് ഇസ്ലാം 52.8% വോട്ട് നേടിയപ്പോൾ റിപ്പബ്ലിക്കൻ ജോഷ് മക്കായ് 47.2% ആണ് നേടിയത്. പ്രമുഖ പുരോഗമന സംഘടനകളായ എമിലിസ് ലിസ്റ്റ്, നറൽ, പ്രൊ-ചോയ്‌സ് ജോർജിയ, ഏഷ്യൻ അമേരിക്കൻ അഡ്വക്കസി ഫണ്ട് എന്നിവയൊക്കെ അവരെ പിന്തുണച്ചിരുന്നു.
ഇസ്ലാം ട്വീറ്റ് ചെയ്തു: “കനത്ത വെല്ലുവിളിയുള്ള വർഷത്തിൽ ഞങ്ങൾ 53% വോട്ട് നേടി. ഈ ഭൂരിപക്ഷം ഞങ്ങളുടെ മികച്ച, കഠിനാധ്വാനം ചെയ്ത വളന്റിയർമാർ നേടിയതാണ്.
“ഞങ്ങൾ ശക്തമായ പ്രചാരണം നടത്തി. എന്നിൽ വിശ്വാസം അർപ്പിച്ച വോട്ടർമാരോട് നന്ദി പറയുന്നു.”
ചെറുകിട ബിസിനസ് നടത്തുന്ന ഇസ്ലാം 2016 മുതൽ സജീവ രാഷ്ട്രീയത്തിലുണ്ട്. 2016 ൽ ഹിലരി ക്ലിന്റൺ പ്രസിഡന്റ് സ്‌ഥാനത്തേക്കു മത്സരിച്ചപ്പോൾ അവർ പ്രചാരണത്തിൽ ഉഷാറായിരുന്നു. ഡെമോക്രാറ്റിക് നാഷനൽ കമ്മിറ്റിയിൽ 2018 സ്ഥാനാർഥിലേക്കുള്ള ധനസമാഹരണം നടത്തി.
അറ്റ്ലാന്റ യംഗ് ഡെമോക്രാറ്റ്സ് ഇസ്‌ലാമിനു 2016ൽ ഫ്യൂച്ചർ ഈസ് ബ്ലൂ അവാർഡ് നൽകി.