ഇംഫാല്‍ : മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. മെയ്തെയ് -കുക്കി വിഭാഗങ്ങള്‍ എറ്റുമുട്ടിയതോടെയാണ് മണിപ്പുരില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. ആള്‍ക്കൂട്ടം കേന്ദ്രമന്ത്രിയുടെ വീട് ആക്രമിച്ചു. വിദേശകാര്യ വിദ്യാഭ്യാസ സഹമന്ത്രി ആര്‍.കെ.രഞ്ജൻ സിങ്ങിന്റെ ഇംഫാലിലുള്ള വീടാണ് ആക്രമിക്കപ്പെട്ടത്. മന്ത്രി വസതിയില്‍ ഉള്ളപ്പോഴായിരുന്നു സംഭവം.
സുരക്ഷാ ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തും കണ്ണീര്‍വാതകം പ്രയോഗിച്ചുമാണ് അക്രമികളെ തുരത്തിയത്. എതാനും ദിവസങ്ങള്‍ക്ക് മുൻപ് പൊതുമരാമത്തു മന്ത്രി കൗന്തജം ഗോവിന്ദദാസിന്റെ വീടും ആള്‍ക്കൂട്ടം ആക്രമിച്ചിരുന്നു.
മറ്റൊരു സമുദായത്തില്‍പ്പെട്ട ആളുകളില്‍ നിന്നും പ്രദേശവാസികളെ സംരക്ഷിക്കാൻ സര്‍ക്കാര്‍ വേണ്ടത്ര ഇടപെടല്‍ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഒരു വിഭാഗം മന്ത്രിയുടെ വീടിന് നേര്‍ക്ക് തിരിഞ്ഞത്. അക്രമ സമയത്ത് മന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഉണ്ടായിരുന്നില്ല.
അനിശ്ചിതകാല കര്‍ഫ്യു ഏര്‍പ്പെടുത്തുകയും ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്.