ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തിന്‍റെ ഇരകളുടെ പുനരധിവാസം ആരംഭിച്ച് സര്‍ക്കാര്‍. സംഘര്‍ഷത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രീഫാബ്രിക്കേറ്റഡ് വീടുകളാണ് നിര്‍മിച്ചു നല്‍കുന്നത്.
അരലക്ഷത്തിലധികം ആളുകളാണു നിലവില്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്.
സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലുമാണ് മൂന്നു മാസമായി അരലക്ഷത്തിലധികം പേരാണ് അഭയം തേടുന്നത്. ഇവരില്‍ ചിലര്‍ക്കാണ് സ്വാതന്ത്ര്യ ദിനമായ ഇന്നലെ പ്രീഫാബ്രിക്കേറ്റഡ് വീടുകള്‍ നല്‍കിയത്. ബാക്കിയുള്ളവരെ കൂടി ഉടൻ മറ്റ് വീടുകളിലേക്ക് മാറ്റും. സംഘര്‍ഷം ആരംഭിച്ച് മൂന്ന് മാസം പിന്നിട്ട ശേഷമാണു സര്‍ക്കാര്‍ പുനരധിവാസിപ്പിക്കല്‍ ആരംഭിച്ചിരിക്കുന്നത്.