ഹൈദരാബാദ്: തെലുങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഇത്തവണ മത്സരിക്കുക രണ്ടു സീറ്റുകളില്‍. ഗജ്‌വെല്‍, കാമറെഡ്ഢി മണ്ഡലങ്ങളിലാണു കെസിആര്‍ മത്സരിക്കുക. 119 സീറ്റുകളില്‍ 115 സ്ഥാനാര്‍ഥികളെ ബിആര്‍എസ് പ്രഖ്യാപിച്ചുകഴിഞ്ഞു.
2014, 2108 തെരഞ്ഞെടുപ്പുകളില്‍ ഗജ്‌വെലില്‍ കെസിആര്‍ വിജയിച്ചു. രണ്ടു തവണയും കോണ്‍ഗ്രസിലെ വന്തേരു പ്രതാപ് റെഡ്ഢിയായിരുന്നു എതിരാളി. രണ്ടാം പരാജയത്തോടെ പ്രതാപ് റെഡ്ഢി ബിആര്‍എസില്‍ അഭയം പ്രാപിച്ചു. ഇപ്പോള്‍ തെലുങ്കാന സ്റ്റേറ്റ് ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോര്‍പറേഷൻ ചെയര്‍മാനാണ് റെഡ്ഢി.രണ്ടു മണ്ഡലങ്ങളിലും കെസിആര്‍ വൻ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ബിആര്‍എസ് വക്താവ് ശ്രാവണ്‍ ദസോജു പറഞ്ഞു. ഗംപ ഗോവര്‍ധൻ(ബിആര്‍എസ്) ആണു കാമറെഡ്ഢിയിലെ സിറ്റിംഗ് എംഎല്‍എ. അഞ്ചു തവണ ഇദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു.
2018ല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഹമ്മദ്‌അലി ഷബീറിനെയാണ് ഗോവര്‍ധൻ പരാജയപ്പെടുത്തിയത്. ഷബീര്‍ തന്നെയായിരിക്കും ഇത്തവണയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.