അഹമ്മദാബാദ്: ഗുജറാത്തിലെ നരേന്ദ്രമോദി സ്റ്റേഡിയം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയില്‍ അയച്ച യുവാവിനെ അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്.
ഗുജറാത്തിലെ രാജ്‌കോട്ടില്‍ താമസിച്ച് വരുന്ന യുവാവാണ് പിടിയിലായത്. പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്.
യുവാവിന്റെ സന്ദേശത്തില്‍ മറ്റ് വിവരങ്ങളൊന്നുമില്ലെന്നാണ് ക്രൈംബ്രാഞ്ച് അധികൃതര്‍ അറിയിച്ചത്. മദ്ധ്യപ്രദേശ് സ്വദേശിയായ യുവാവ് രാജ്‌കോട്ടിലാണ് താമസിക്കുന്നത്. യുവാവ് തന്റെ ഫോണില്‍ നിന്നുമാണ് ഇമെയില്‍ അയച്ചത്. ഇതിനെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
ഈ മാസം പതിനാലിന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഏകദിന ക്രിക്കറ്റിന് സ്റ്റേഡിയം വേദിയാകും.
ഭീഷണിയെ തുടര്‍ന്ന് സ്റ്റേഡിയത്തില്‍ കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാൻ ഉന്നത പൊലീസ് അധികാരികള്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. പതിനാലിന് നടക്കാൻ പോകുന്ന ഇന്ത്യ – പാകിസ്ഥാൻ ഏകദിന മത്സരത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കാൻ ഗുജറാത്ത് പൊലീസ്, എൻഎസ്ജി, ആര്‍എഎഫ്, ഹോം ഗാര്‍ഡുകള്‍, തുടങ്ങി വിവിധ ഏജൻസികളിലെ 11,000ല്‍ അധികം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.