ബംഗളൂരു : ഇന്ത്യയിൽ മതപരിർത്തനം അവസാനിപ്പിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെ. മതവും വിശ്വാസവും മാറുന്നവർ അത് പരസ്യമായി പ്രഖ്യാപിക്കണം. കേന്ദ്ര സർക്കാർ മതപരിവർത്തന നിരോധന നിയമം പാസാക്കിയാൽ അത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മതപരിവർത്തനം നടത്തിയ ശേഷവും നിരവധി ആളുകൾ അത് വെളിപ്പെടുത്താതിരിക്കുന്നുണ്ട്. ഇരട്ടി ആനുകൂല്യങ്ങളാണ് അവർക്ക് ലഭിക്കുന്നത്. ഇത്തരം നിയമങ്ങളെ ന്യൂനപക്ഷങ്ങൾ എന്തുകൊണ്ട് എതിർക്കുന്നു എന്നത് പരസ്യമായ രഹസ്യമാണ്. വഞ്ചനാപരമായ ഈ കുറ്റകൃത്യങ്ങൾ അംഗീകരിക്കാനാകില്ലെന്നും ഹൊസബാളെ പറഞ്ഞു.
ഇഷ്ടമുളള മതം സ്വീകരിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ ഇന്ന് അതല്ല സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ നിരവധി സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന ബില്ല് പാസാക്കിയിട്ടുണ്ട്. ആർഎസ്എസ് മാത്രമല്ല മഹാത്മാ ഗാന്ധിയും മതപരിവർത്തനത്തിന് എതിരായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു