പത്തനാപുരം: പട്ടാഴി ഇടക്കടവ് പാലത്തില്‍ സെപ്റ്റിക് ടാങ്ക് മാലിന്യം ഒഴുക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
ചാരുംമൂട് ചുനക്കര തറയില്‍ പടീറ്റതില്‍ വീട്ടില്‍ അജിത്ത് സലീമാണ് (26) അറസ്റ്റിലാത്. പാതയോരത്ത് മാലിന്യം ഒഴുക്കിയ ടാങ്കറിന്‍റെ ഡ്രൈവറാണ് അറസ്റ്റിലായ അജിത്ത്. കഴിഞ്ഞ 11നു രാത്രിയിലാണ് പട്ടാഴി-കടുവാത്തോട് പാലത്തില്‍ മാലിന്യം ഒഴുക്കിയത്.
തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി പത്തനാപുരം പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പത്തനാപുരം എസ്.ഐ ശരലാല്‍, ഗ്രേഡ് എസ്.ഐ ലൂക്കോസ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഷിബു മോൻ, സുജിത്ത്, ശബരീഷ്, ഷഹീര്‍ എന്നിവര്‍ ഉള്‍പ്പെട്ടതായിരുന്നു അന്വേഷണസംഘം. മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച ലോറി കോടതിക്ക് കൈമാറി.