മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിക്ക് വധഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി ലഭിച്ചത്. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
20 കോടി തന്നില്ലെങ്കില്‍ അംബാനിയെ വധിക്കുമെന്നും ഇന്ത്യയിലും തങ്ങള്‍ക്ക് മികച്ച ഷൂട്ടര്‍മാരുണ്ടെന്നുമായിരുന്നു ഭീഷണി സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
ഷഹദാബ് ഖാൻ എന്നയാളുടെ പേരില്‍ ഒക്ടോബര്‍ 27നാണ് ഭീഷണി സന്ദേശം എത്തിയത്. അംബാനിയുടെ വീടായ ആന്റിലയുടെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. മുംബൈയിലെ ഗാംദേവി പൊലീസ് ഐ.പി.സി സെക്ഷൻ 387, 506(2) പ്രകാരം പരാതിയില്‍ കേസെടുത്തിട്ടുണ്ട്.
ഇതാദ്യമായല്ല മുകേഷ് അംബാനിക്ക് ഭീഷണി സന്ദേശം ലഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം അംബാനിക്കും കുടുംബാംഗങ്ങള്‍ക്കും ഭീഷണി കോള്‍ ലഭിച്ചിരുന്നു. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയും മുംബൈയിലെ അംബാനിയുടെ വസതിയായ ആന്റിലയും ബോംബുവെച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി.2021ല്‍ അംബാനിയുടെ വസതിക്ക് സമീപത്ത് നിന്ന് സ്ഫോടകവസ്തുകളുമായി എസസ്‍യു.വി കണ്ടെത്തിയിരുന്നു.