ന്യൂഡല്‍ഹി: ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശര്‍മ, അഗസ്റ്റിൻ ജോര്‍ജ് മസിഹ്, സന്ദീപ് മേത്ത എന്നിവര്‍ സുപ്രീംകോടതി ജഡ്ജിമാരായി ചുമതലയേറ്റു.
സുപ്രീംകോടതി കോംപ്ലക്സില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഡി.ൈവ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഇതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34 ആയി.
കഴിഞ്ഞദിവസമാണ് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, രാജസ്ഥാൻ ചീഫ് ജസ്റ്റിസ് അഗസ്റ്റിൻ ജോര്‍ജ് മസിഹ്, ഗുവാഹതി ചീഫ് ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. 2008 ജനുവരിയില്‍ മധ്യപ്രദേശ് ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ, 2021ല്‍ തെലങ്കാന ഹൈകോടതി ചീഫ് ജസ്റ്റിസായി. 2022 മുതല്‍ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
2008 ജൂലൈയില്‍ പഞ്ചാബ്-ഹരിയാന ഹൈകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് അഗസ്റ്റിൻ ജോര്‍ജ് മസിഹ് 2023 മേയ് 30 മുതല്‍ രാജസ്ഥാൻ ഹൈകോടതി ചീഫ് ജസ്റ്റിസാണ്. 2011 മേയ് 30നാണ് ജസ്റ്റിസ് സന്ദീപ് മേത്ത രാജസ്ഥാൻ ഹൈകോടതി ജഡ്ജിയായത്. 2023 ഫെബ്രുവരി 15 മുതല്‍ ഗുവാഹതി ഹൈകോടതി ചീഫ് ജസ്റ്റിസാണ്.