ഫ്ലോറിഡ: ഫ്ലോറിഡയിലെ എയര്‍പ്ലെയിൻ മെക്കാനിക്ക് സുരൻ സീതലിനെ(36) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കേസിലെ പ്രതികളില്‍ മൂന്ന് പേര്‍ പിടിയില്‍.
പ്രതികളില്‍ ഒരാള്‍ സുരൻ സീതലില്‍ നിന്നും പണം കടം വാങ്ങിയ ആളാണെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
ബ്രോവാര്‍ഡ് കൗണ്ടി നിവാസികളായ സോംജീത് ക്രിസ്റ്റഫര്‍ ലില്‍ ക്രിസ് സിംഗ്(29), അവിൻ സ്മോള്‍സ് സീതാറാം(24), ഗാവിൻ ഹണ്ടര്‍(18) എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ക്കെതിരേ കൊലപാതക ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.
നവംബര്‍ രണ്ടിനാണ് സുരൻ സീതലിനെ കാണാതായത്. നവംബര്‍ 21ന് ബിഗ് സൈപ്രസ് റിസര്‍വേഷനില്‍ നിന്ന് അദ്ദേഹത്തിന്‍റെ മൃതദേഹം കണ്ടെടുത്തു.