ദിസ്പുർ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്കു നേരെ ആക്രമണം. ആസാമിലെ ലഖിംപുരിലാണ് ഭാരത് ജോഡോ ന്യായ് യാത്രയ്ക്കെത്തിയ ആളുകളുടെ വാഹനങ്ങള്‍ക്കു നേരെ ആക്രമണം ഉണ്ടായത്.
അക്രമികള്‍ നിരവധി വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചു തകർത്തു. ബാനറുകളും രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ടുകളും തകർന്നു. അക്രമികള്‍ രാഹുലിന്‍റെ കട്ടൗട്ടുകള്‍ കയറ്റിയ വാഹനം ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തിരുന്നു.
ബിജെപി, യുവമോർച്ച പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. സംഭവത്തെ അപലപിച്ച കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ആസാം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മയുടെ ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു.