ന്യൂയോർക്ക്: അമേരിക്കയില്‍ ന്യൂയോർക്കിലെ ഹിന്ദുക്ഷേത്രത്തിന് സമീപം മഹാത്മാഗാന്ധിയുടെ പുതിയ പ്രതിമ അനാച്ഛാദനം ചെയ്തു.
ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസും ഇന്തോ-അമേരിക്കൻ സ്റ്റേറ്റ് അസംബ്ലി അംഗം ജെന്നിഫർ രാജ്കുമാറും ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
നമ്മുടെ നഗരത്തില്‍ വിദ്വേഷത്തിന് സ്ഥാനമില്ലെന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് മേയർ ആഡംസ് പറഞ്ഞത്. ഗാന്ധിജിക്ക് ജീവൻ നല്‍കിയ നീതിയുടെ മൂല്യങ്ങള്‍ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ഭാരതം-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.
നേരത്തെ റിച്ച്‌മണ്ഡ് ഹില്ലിലെ 111ാം സ്ട്രീറ്റില്‍ തുളസി മന്ദിറിന് മുന്നിലെ ഗാന്ധിപ്രതിമ രണ്ടുതവണ നശിപ്പിക്കാൻ ശ്രമം നടന്നിരുന്നു. 2022 ആഗസ്റ്റ് മൂന്ന്, 16 തീയതികളിലാണ് പ്രതിമ നശിപ്പിക്കാൻ ശ്രമമുണ്ടായത്.
പ്രതിമയില്‍ ചായം പൂശി നായ എന്നെഴുതി ഹാമർ കൊണ്ട് അടിച്ചു പൊളിക്കുകയായിരുന്നു. അന്നു മുതല്‍ ഗാന്ധിപ്രതിമ പുനർനിർമിക്കാൻ ശ്രമം നടന്നുവരികയായിരുന്നു.