തന്റെ അച്ഛൻ സംഘിയല്ലെന്നും സമൂഹമാധ്യമങ്ങളില്‍ ഇത്തരം വിമർശനങ്ങള്‍ വരുമ്ബോള്‍ ദേഷ്യം വരാറുണ്ടെന്നും കഴിഞ്ഞ ദിവസം രജനീകാന്തിന്റെ മകള്‍ ഐശ്വര്യ നടത്തിയ പരാമർശം ശ്രദ്ധ നേടിയിരുന്നു.
‘ആളുകള്‍ അപ്പയെ സംഘിയെന്ന് വിളിക്കുന്നത് കേള്‍ക്കുമ്ബോള്‍ എനിക്ക് ദേഷ്യം വരും. അദ്ദേഹം സംഘിയല്ല എന്ന് വ്യക്തമായി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെ ആയിരുന്നെങ്കില്‍ ലാല്‍ സലാം പോലുള്ളൊരു ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുമായിരുന്നില്ല. ഒരു സംഘിക്ക് ഇങ്ങനെ ഒരു ചിത്രം ചെയ്യാനാകില്ല. ഈ സിനിമ കണ്ടാല്‍ നിങ്ങള്‍ക്കത് ബോധ്യമാകും. ഒരുപാട് മനുഷ്യത്വം ഉള്ള ഒരാള്‍ക്ക് മാത്രമേ ഈ വേഷം ചെയ്യാനാകൂ. അദ്ദേഹത്തിന് ആ ധൈര്യം ഉണ്ട്. അതുകൊണ്ടാണിത് ചെയ്തത്’ – താൻ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ പറഞ്ഞതിങ്ങനെ.
മകള്‍ ഐശ്വര്യയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് രജനീകാന്ത് ഇപ്പോള്‍. ‘സംഘി എന്നത് മോശം വാക്കാണെന്ന് അവള്‍ പറഞ്ഞിട്ടില്ല’ രജനീകാന്ത് പറഞ്ഞു.