ന്യൂഡല്‍ഹി: പോക്സോ കേസില്‍ പ്രതിയായ ഇന്ത്യൻ ഹോക്കി താരം വരുണ്‍ കുമാർ ഭുവനേശ്വറില്‍ നടക്കുന്ന എഫ്.ഐ.എച്ച് പ്രോ ലീഗില്‍നിന്ന് പിന്മാറി അവധിയില്‍ പ്രവേശിച്ചു.
നിയമപോരാട്ടം നടത്തുന്നതിനായാണ് താരം ഇന്ത്യൻ ടീമില്‍നിന്ന് അടിയന്തര അവധിയെടുത്തിരിക്കുന്നത്.
പണം തട്ടാനുള്ള ആസൂത്രിത ശ്രമമാണ് കേസിന് പിന്നിലെന്നും പുതിയ സംഭവവികാസങ്ങള്‍ തന്റെ ശാരീരിക-മാനസികാരോഗ്യത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും 28കാരൻ പറഞ്ഞു. പ്രായപൂർത്തിയാവുന്നതിന് മുമ്ബ് തന്നെ വരുണ്‍ പലവട്ടം ലൈംഗികമായി പീഡിപ്പിച്ചെന്ന 22കാരിയുടെ പരാതിയില്‍ ബംഗളൂരു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.