ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‍ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് ബിഹാറില്‍ വെടിയേറ്റു മരിച്ചു. ഗോപാല്‍ഗഞ്ച് ജില്ലയിലെ പ്രമുഖ നേതാവ അബ്ദുല്‍ സലാം ആണ് അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
റെയില്‍വേ സ്റ്റേഷനിലേക്ക് ബന്ധുവിനൊപ്പം ബൈക്കില്‍ പോകുന്നതിനിടെയായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം വെടിവെപ്പ് നടത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
2022 നവംബറില്‍ ഗോപാല്‍ഗഞ്ച് നിയമസഭ സീറ്റില്‍ അബ്ദുല്‍ സലാം മത്സരിച്ചിരുന്നു. കുറ്റവാളികളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ഗോപാല്‍ഗഞ്ച് പൊലീസ് സുപ്രണ്ട് സ്വർണ് പ്രഭാത് അറിയിച്ചു.
ഞങ്ങളുടെ നേതാക്കള്‍ മാത്രം അക്രമത്തിനിരയാകുന്നു -ഉവൈസി
സംഭവത്തില്‍ ബിഹാർ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ഡിസംബറില്‍ പാർട്ടിയുടെ സിവാൻ ജില്ലാ പ്രസിഡന്‍റ് ആരിഫ് ജമാലിനെ വെടിവെച്ച് കൊന്നു. നിതീഷ് കുമാർ, സ്വന്തം കസേര സംരക്ഷിക്കുന്ന കളി കഴിഞ്ഞെങ്കില്‍ ഈ വിഷയത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കണം -ഉവൈസി പറഞ്ഞു. ഞങ്ങളുടെ നേതാക്കള്‍ മാത്രം അക്രമത്തിനിരയാകുന്നു. അവരുടെ കുടുംബത്തിന് നീതി ലഭിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സംഭവത്തില്‍ വിശദമായ പൊലീസ് അന്വഷണം നടത്തണമെന്ന് എ.ഐ.എം.ഐ.എം ബിഹാർ വക്താവ് ആദില്‍ ഹസൻ ആവശ്യപ്പെട്ടു.