ടി20 ലോകകപ്പില്‍ ടീം ഇന്ത്യയെ ആരെല്ലാം പ്രതിനിധീകരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഐപിഎല്‍ പോരാട്ടത്തിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കർ നായകൻ രോഹിത് ശർമ്മയുമായി ടീം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകള്‍.
ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരുവരും ടീം സെലക്ഷൻ സംബന്ധിച്ച് നിർണായക തീരുമാനങ്ങള്‍ സ്വീകരിച്ചെന്നാണ് സൂചനകള്‍.
ഇന്നലെ മുംബൈ ഇന്ത്യൻസും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരം കാണാൻ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ അഗാർക്കർ എത്തിയിരുന്നു. രോഹിത്തുമായുള്ള കൂടിക്കാഴ്ച മുന്നില്‍ കണ്ടാണ് അഗാർക്കർ ഡല്‍ഹിയിലെത്തിയത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ രണ്ടു ദിവസത്തിനകം പ്രഖ്യാപിച്ചേക്കും.
ഹാർദിക് പാണ്ഡ്യയുടെ ബൗളിംഗ് ഫിറ്റ്‌നസാണ് സെലക്ഷൻ കമ്മിറ്റിയെയും ടീം മാനേജ്‌മെന്റിനെയും അലട്ടുന്ന പ്രധാന പ്രശ്നം. ഹാർദിക്കിനെ ടീമിലുള്‍പ്പെടുത്തിയാല്‍ ശിവം ദുബൈ, റിങ്കു സിംഗ് എന്നിവരില്‍ ഒരാള്‍ മാത്രമെ അവസരമുണ്ടാകൂ. കെ എല്‍ രാഹുലിന്റെ പരിചയ സമ്ബത്തിനെ വിശ്വസിക്കാൻ തീരുമാനിച്ചാല്‍ സഞ്ജുവും പുറത്തിരിക്കം.
യുസ്വേന്ദ്ര ചഹലിന് പകരം കുല്‍ദീപിനെയാകും പരിഗണിക്കുന്നത്. മൂന്നാമത്തെ സ്പിന്നറായി ടീമിലെത്താനായി അക്സർ പട്ടേലും രവി ബിഷ്ണോയിയും തമ്മിലുള്ള മത്സരവും ശക്തമാണ്.പേസർമാരില്‍ അർഷദീപിനും ആകാശ് ദീപിനും സാദ്ധ്യതയുണ്ട്. അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായാണ് ഇത്തവണ ലോക പോരാട്ടം. ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് മത്സരങ്ങള്‍.