Thursday, May 16, 2024
HomeUSAപടിഞ്ഞാറിനെ ഉലച്ച്‌ വിദ്യാര്‍ഥി പ്രക്ഷോഭം; ചൂടുപിടിച്ച്‌ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

പടിഞ്ഞാറിനെ ഉലച്ച്‌ വിദ്യാര്‍ഥി പ്രക്ഷോഭം; ചൂടുപിടിച്ച്‌ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍

വാഷിങ്ടണ്‍: ഗസ്സ വംശഹത്യക്കെതിരെ യു.എസ് വാഴ്സിറ്റികളില്‍ ആളിപ്പടർന്ന വിദ്യാർഥി പ്രക്ഷോഭം യൂറോപ്പിലേക്കും പടരുന്നു.

കാമ്ബസുകള്‍ സമരത്തീയില്‍ തിളച്ചുമറിയുന്നതിനു പിന്നാലെ ഗസ്സയില്‍ വെടിനിർത്തല്‍ അതിവേഗത്തിലാക്കാൻ തിരക്കിട്ട നീക്കങ്ങളുമായി യു.എസ്, ഫ്രഞ്ച് നേതാക്കള്‍ പശ്ചിമേഷ്യയിലെത്തി. മധ്യസ്ഥരായി സൗദി അറേബ്യയും രംഗത്തിറങ്ങി. യു.എസ് വാഴ്സിറ്റികളില്‍ തമ്ബുകളുയർത്തി വിദ്യാർഥി സമൂഹം തുടരുന്ന ഫലസ്തീൻ സമരം അടിച്ചമർത്താൻ എല്ലാ നീക്കങ്ങളും പരാജയമായതോടെ അറസ്റ്റ് തുടരുകയാണ്.

വിദ്യാർഥികളും അധ്യാപകരും ജീവനക്കാരുമായി കഴിഞ്ഞദിവസം മാത്രം 200 പേരെയാണ് വിവിധ സ്ഥാപനങ്ങളില്‍നിന്ന് കസ്റ്റഡിയിലെടുത്തത്. തീവ്രവാദ വിരുദ്ധവിഭാഗത്തെ വരെ ഇറക്കിയാണ് ചില സ്ഥാപനങ്ങള്‍ പ്രക്ഷോഭം നേരിടുന്നത്. 1968ലെ വിയറ്റ്നാം യുദ്ധകാല പ്രക്ഷോഭത്തിന്റെ അലകളുയർത്തുന്ന ഫലസ്തീൻ സമരങ്ങള്‍ കൂടുതല്‍ പടർന്നാല്‍ പിടിച്ചുകെട്ടല്‍ പ്രയാസകരമാകുമെന്നാണ് അധികൃതരുടെ ആശങ്ക. ബ്രിട്ടൻ, ഫ്രാൻസ്, ആസ്ട്രേലിയ, ഇറ്റലി രാജ്യങ്ങളിലെ വിവിധ സർവകലാശാലകളിലും ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം പടരുകയാണ്.

ഇതിനുപിന്നാലെ അടിയന്തര വെടിനിർത്തല്‍ ലക്ഷ്യമിട്ട് അമേരിക്കയുടെയും ഫ്രാൻസിന്റെയും മുതിർന്ന പ്രതിനിധികള്‍ പശ്ചിമേഷ്യയിലെത്തുന്നുണ്ട്. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സൗദി അറേബ്യയില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ തിങ്കളാഴ്ച എത്തും. ലോക സാമ്ബത്തിക ഫോറം നടക്കുന്ന റിയാദില്‍ ഇതോടനുബന്ധിച്ചാകും ഗസ്സ വെടിനിർത്തല്‍ ചർച്ചകളും നടക്കുക. ഫ്രഞ്ച് വിദേശകാര്യ മന്ത്രി സ്റ്റീഫൻ സെജോണും ചർച്ചകളില്‍ പങ്കാളികളാകും.

സെജോണ്‍ ഞായറാഴ്ച ലബനാനിലെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല രാജകുമാരന്റെ അധ്യക്ഷതയില്‍ ഈജിപ്ത്, ഖത്തർ, ജോർഡൻ, യു.എ.ഇ, ഫലസ്തീൻ പ്രതിനിധികളുടെ വെടിനിർത്തല്‍ ചർച്ച നടന്നിരുന്നു. മധ്യസ്ഥ ചർച്ചകള്‍ക്കായി ഹമാസ് പ്രതിനിധി സംഘം തിങ്കളാഴ്ച ഈജിപ്തിലെ കൈറോയിലെത്തും. കഴിഞ്ഞദിവസം ഇസ്രായേല്‍ പുതിയ വെടിനിർത്തല്‍ നിർദേശം സമർപ്പിച്ചിരുന്നു.

20 ബന്ദികളെ മോചിപ്പിക്കുന്നതിനുപകരം ആറാഴ്ച വെടിനിർത്താമെന്നും തുടർനടപടികള്‍ പിന്നീട് ചർച്ച ചെയ്യാമെന്നുമാണ് ഇസ്രായേല്‍ നിർദേശം. അതേസമയം, ഗസ്സയില്‍ വെടിനിർത്തല്‍ നടപ്പാകുന്നതിനുപിന്നാലെ തനിക്കെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്ന ആശങ്ക ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ പിന്തിരിപ്പിക്കുന്നതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ പറയുന്നു. മുതിർന്ന ഇസ്രായേല്‍ സൈനിക ഉദ്യോഗസ്ഥർക്കെതിരെയും വാറന്റുണ്ടാകും. ഇതുസംബന്ധിച്ച്‌ കഴിഞ്ഞദിവസം അടിയന്തര യോഗം പ്രധാനമന്ത്രിയുടെ ഓഫിസ് വിളിച്ചുചേർത്തതായി ഇസ്രായേല്‍ ടെലിവിഷനായ ചാനല്‍ 12 റിപ്പോർട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular