തൃശ്ശൂർ: ജില്ലയില്‍ എല്‍ഡിഎഫിന് ശക്തമായ സംഘടനാ സംവിധാനമുള്ളത് കാരണം തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇതു ഗുണംചെയ്യുമെന്ന വിലയിരുത്തലില്‍ സിപിഐ.
2014-ലെ വോട്ടിങ് രീതിയാണ് ഇത്തവണയെന്നും ഇത് ഗുണം ചെയ്തുവെന്നുമാണ് സിപിഐ വാദിക്കുന്നത്. വി എസ് സുനില്‍കുമാറിന്റെ വ്യക്തിബന്ധങ്ങള്‍ വൻതോതില്‍ വോട്ടായി മാറിയെന്നും സിപിഐയില്‍ വിലയിരുത്തലുണ്ട്.
വോട്ടിങ് ശതമാനം കുറഞ്ഞത് കോണ്‍ഗ്രസിനെയാണ് പ്രതികൂലമായി ബാധിക്കുകയെന്നും മറ്റു മണ്ഡലങ്ങളില്‍നിന്നുള്ള വോട്ടുകള്‍ ബിജെപി തൃശ്ശൂരിലെത്തിച്ചിട്ടുണ്ടെങ്കിലും ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കില്ലെന്നും സിപിഐ കണക്കുകൂട്ടുന്നു. ബിജെപി സ്ഥാനാർഥി സുരേഷ്‌ഗോപിയെ മനസ്സിലാക്കിയവർ പലരും മാറിചിന്ദിച്ചു.
സുരേഷ്ഗോപിയുടെ താരപരിവേഷം ആദ്യ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പ്രകടമായതെന്നും ഇപ്പോള്‍ പൂർണ രാഷ്ട്രീയക്കാരനായാണ് സുരേഷ്‌ഗോപി വന്നതെന്നും സിപിഐ വ്യക്തമാക്കുന്നു. അതുകൊണ്ടുതന്നെ താരപരിവേഷത്തിന്റെ ആനുകൂല്യം കിട്ടില്ലെന്നും ബിജെപി മൂന്നാം സ്ഥാനത്തെത്തുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് സിപിഐ.