പയ്യന്നൂര്‍: കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ കോളേജ് അധ്യാപകനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി. മാടായി കോളേജ് അധ്യാപകന്‍ പി.രജിത് കുമാറാണ് മർദനത്തിന് ഇരയായത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് ബൈക്കില്‍ വരുന്നതിനിടെയാണ് മര്‍ദനം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എട്ടോളം വരുന്ന അക്രമികള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചുവെന്ന് കെ.പി.സി.ടി.എ ഭാരവാഹികള്‍ പറഞ്ഞു.
രജിത് കുമാര്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റായി ജോലി ചെയ്തിരുന്നു. കള്ളവോട്ട് തടയാനുള്ള ശ്രമം രജിത് കുമാറിന്റെ ഭാഗത്തുനിന്നും ഉണ്ടായതിലുഉള്ള പകയാണ് ആക്രമത്തില്‍ കലാശിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പരിക്കേറ്റ രജിത് കുമാര്‍ പയ്യന്നൂര്‍ പ്രിയദര്‍ശിനി ആശുപത്രിയില്‍ ചികിത്സയിലാണ്.