Sunday, May 19, 2024
HomeIndia20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന്...

20% വോട്ട് പിണറായി ഉറപ്പ് പന്ന്യനെ വെട്ടി രാജീവിന് കളമൊരുക്കി; പിണറായി വിജയന്‍ ബിജെപിയുടെ മുഖ്യമന്ത്രിയെന്ന് പരിഹാസം, രാജീവ് ചന്ദ്രശേഖര്‍ ജയിച്ചാല്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും,വീണയ്ക്ക് വേണ്ടി ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ, ഗോവിന്ദന്‍ വായുംപൊളിച്ചിരുന്നോളു പാര്‍ട്ടിയുടെ കഴുക്കോലൂരി

ബിജെപിയുടെ ഒരു അക്കൗണ്ട് ഉണ്ട് ഞങ്ങള്‍ പൂട്ടിച്ചിരിക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പിണറായി പ്രഖ്യാപിച്ചു അത് നടപ്പിലാക്കുകയും ചെയ്തു. എന്നാലിന്നിപ്പോള്‍ ബിജെപി പ്രഖ്യാപിക്കുന്നു തൃശൂരും തിരുവനന്തപുരവും ഞങ്ങള്‍ എടുത്തിരിക്കും. എന്താണ് അവരുടെ ആത്മവിശ്വാസത്തിന് കാരണം. അമിത് ആത്മവിശ്വാസമാണ് ബിജെപി പക്ഷത്ത് നിന്ന് വരുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടുമെന്നാണ് ബിജെപി ആവേശംകൊണ്ട് പറയുന്നത്. ഇടത് ഉറപ്പിലാണോ ആ 20 ശതമാനമെന്ന് പല കോണില്‍ നിന്നും ആക്ഷേപം വരികയാണ്. ഈ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ സിപിഎം കാരണങ്ങള്‍ ഇട്ട് കൊടുത്തു. പാനൂരിലെ ബോംബ് സ്‌ഫോടനം. വടകരയിലെ വീഡിയോ പോര്. പിന്നെ ഇപി ജയരാജന്റെ ജാവഡേക്കര്‍ ചര്‍ച്ച. സിപിഎം പാളയത്തില്‍ വലിയ വിള്ളലുണ്ടാക്കിയ സംഭവങ്ങള്‍. പാര്‍ട്ടിയില്‍ പോലും പോരിനിടയാക്കിയ സംഭവങ്ങള്‍. കണ്ണൂര്‍ രാഷ്ട്രീയം ഇളക്കിമറിച്ച കാരണങ്ങള്‍. സംഘപരിവാറിന് രണ്ട് സീറ്റ് പിണറായി തന്ന ഉറപ്പാണോ. തെരഞ്ഞെടുപ്പ് ഫലം വരുമ്ബോള്‍ ആരുടെ ഉറപ്പാണെന്നുള്ളതിന്റെ തെളിവ് സഹിതം പുറത്താകും.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷ മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തും തൃശ്ശൂരും വിജയം ഉറപ്പെന്ന് വിലയിരുത്തുകയാണ് സംസ്ഥാന ബിജെപി നേതൃത്വം. ബൂത്ത് തലത്തില്‍നിന്ന് ലഭിച്ച കണക്കുകള്‍ വിലയിരുത്തിയാണ് സംസ്ഥാന നേതൃത്വം ഈ തീരുമാനം എടുക്കുന്നത്. കേന്ദ്ര നേതൃത്വത്തേയും വിലയിരുത്തല്‍ അറിയിച്ചിട്ടുണ്ട്. ആറ്റിങ്ങലിലും പത്തനംതിട്ടയിലും അട്ടിമറി സംഭവിക്കാമെന്നും ബിജെപി കരുതുന്നു. കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് മാത്രമല്ല 20 ശതമാനം വോട്ടുനേടുമെന്നാണ് വിലയിരുത്തല്‍. ആലപ്പുഴയിലും പാലക്കാടും കാസര്‍ഗോഡും കോഴിക്കോടും വലിയ തോതില്‍ വോട്ട് കൂടും. കെ.. സുരേന്ദ്രന്‍ മത്സരിച്ച വയനാട്ടില്‍ വോട്ട് ഇരട്ടിയാകും. തുഷാര്‍ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് രണ്ടരലക്ഷം വോട്ട് നേടുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ മറ്റ് മൂന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളും വലിയ നേട്ടമുണ്ടാക്കില്ലെന്നാണ് നിഗമനം.

2019ല്‍ 3,16,000 വോട്ടുനേടിയ തിരുവനവനന്തപുരത്ത് ഇത്തവണ 3,60,000 വോട്ടുനേടി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും. രണ്ടാം സ്ഥാനത്ത് ശശി തരൂര്‍ ആയിരിക്കും. നേമത്ത് 20,000, വട്ടിയൂര്‍ക്കാവില്‍ 15,000, കഴക്കൂട്ടത്ത് 8000, തിരുവനന്തപുരം സിറ്റിയില്‍ 5000 വോട്ട് എന്നിങ്ങനെ ലീഗ് നേടും. പാറശാലയില്‍ രണ്ടാം സ്ഥാനത്തെത്തും. കോവളത്തും നെയ്യാറ്റിന്‍കരയിലും മൂന്നാമത് തന്നെയെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കും.

തൃശ്ശൂരില്‍ എന്തായാലും സുരേഷ് ഗോപി വിജയിക്കുമെന്നാണ് വിലയുത്തല്‍. ബിജെപി നാല് ലക്ഷം വോട്ടുപിടിക്കും. 3,80,000 വോട്ടുനേടി യു.ഡി.എഫ് ആയിരിക്കും രണ്ടാംസ്ഥാനത്ത്. തൃശ്ശൂര്‍, മണലൂര്‍, ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലങ്ങളില്‍ ഒന്നാം സ്ഥാനത്തും നാട്ടികയിലും പുതുക്കാടും രണ്ടാം സ്ഥാലത്തും സുരേഷ് ഗോപി എത്തുമെന്നാണ് വിലയിരുത്തല്‍. കേന്ദ്രമന്ത്രി വി മുരളീധരന്‍ മത്സരിച്ച ആറ്റിങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം നടന്നു. മൂന്നുലക്ഷം വോട്ട് ഉറപ്പെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. വര്‍ക്കലയിലും ആറ്റിങ്ങലിലും ചിറയില്‍കീഴിലും ഒന്നാമത് എത്തും. പത്തനംതിട്ടയില്‍ അനില്‍ ആന്റണി, മുന്‍പ് കെ. സുരേന്ദ്രന്‍ നേടിയ 2,97,000 വോട്ട് മറികടക്കാനുള്ള മുന്നേറ്റം നടത്തിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്, നായര്‍, ഈഴവ വോട്ടുകള്‍ ഭിന്നിച്ചാല്‍ അത് ബിജെപിക്ക് ലഭിക്കുമെന്നാണ് ബൂത്തുതല റിപ്പോര്‍ട്ട്. പാലക്കാടും ആലപ്പുഴയിലും വോട്ട് വിഹിതം കുതിച്ചുയരും ഇതാണ് ബിജെപി കണക്ക് കൂട്ടുന്നത്.

ബിജെപി കേന്ദ്ര നേതാക്കളും കേരള നേതാക്കളും ഉറച്ച സ്വരത്തിലാണ് പറയുന്നത് തൃശൂരും തിരുവനന്തപുരവും ഞങ്ങള്‍ എടുക്കുമെന്ന്. ബിജെപിക്കാരുടെ ഈ ആത്മവിശ്വാസം പിണറായി വിജയന്റെ ഉറപ്പിന്മേലാണെന്നാണ് ആക്ഷേപം വരുന്നത്. പാര്‍ട്ടിക്കുള്ളില്‍പ്പോലും ഈ ചര്‍ച്ച നടക്കുന്നുണ്ട്. സുരേഷ് ഗോപിക്കും രാജീവ് ചന്ദ്രശേഖറിനും വേണ്ടി ബിജെപിക്കാരേക്കാള്‍ പ്രവര്‍ത്തിച്ചത് ഇടതിലെ പിണറായി ശിങ്കിടികളാണെന്ന് ആരോപണം. തൃശൂരില്‍ സുനില്‍ കുമാറിന് വേണ്ടിയും തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന് വേണ്ടിയും വലിയ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഇടത് മുന്നിട്ട് നിന്നില്ല. വീണയ്ക്ക് വേണ്ടി പിണറായി വിജയന്‍ ഡീല്‍ വെച്ചത് ഈ രണ്ട് മണ്ഡലങ്ങളാണെന്ന് ആക്ഷേപം. മാസപ്പടിയ്ക്കും ലാവലിനും വേണ്ടി ഉദ്ദിഷ്ട കാര്യങ്ങള്‍ക്കുള്ള ഉപകാര സ്മരണ. അങ്ങനെയൊരു ഡീല്‍ നടന്നുവെങ്കില്‍ പാര്‍ട്ടിയില്‍ പിണറായി വിജയന് നേരെ വലിയ പട ഉയരും. സിപിഎമ്മില്‍ ഒരു വിള്ളലിന് പോലും സാധ്യതയുണ്ട്. പിണരായി അടിമകള്‍ കുറേ ഉണ്ടെങ്കിലും പാര്‍ട്ടിക്ക് വേണ്ടി ജീവിക്കുന്ന നേതാക്കളും ഉണ്ട്. അവര്‍ ഇപ്പോഴേ ഇടഞ്ഞ് നില്‍ക്കുകയാണ്.

ഈ തെരഞ്ഞെടുപ്പോടെ ഒരുകാര്യം മറനീക്കി പുറത്ത് വന്നു. ബിജെപിസിപിഎം ബന്ധം ഒന്നുകൂടി വെളിവായി. രാജീവ് ചന്ദ്രശേഖറും സിപിഎം നേതാക്കളും ബിസ്‌നസ് ബന്ധമെന്ന്പ്രതിപക്ഷം കൊളുത്തിവിട്ട തീ വലിയ തോതില്‍ ആളിക്കത്തി. ഇതെല്ലാം സിപിഎമ്മിന്‍രെ തോല്‍വിക്ക് കാരണമാകും. സിപിഎം നേതാക്കളുടെ അണ്ണാക്ക് വരെ നോട്ടുകെട്ടുകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് രാജീവെന്ന് ശക്തിധരന്‍ തുറന്നെഴുതിയിരുന്നു. രാജീവിനെ കേമന്‍ എന്ന് ഇ പി ജയരാജന്‍ പുകഴ്ത്തിപ്പറയുന്നത്! ചതിയല്ലേ ഇത്?. സഹസ്രകോടീശ്വരനായ അന്തര്‍ദേശീയ ബിസിനസ്സ് കാരനാണ് രാജീവ് ചന്ദ്രശേഖര്‍ . അതൊരു തെറ്റോ സ്ഥാനാര്‍ത്ഥിയാകാന്‍ അയോഗ്യതയോ അല്ല. കര്‍ണാടകത്തില്‍ സീറ്റ് കിട്ടുന്നില്ലെങ്കിലെ കേരളത്തില്‍ കണ്ണുള്ളൂ എന്ന് കേരളത്തില്‍ കാല്‍കുത്തിയപ്പോള്‍ തന്നെ രാജീവ് ചന്ദ്രശേഖര്‍ തുറന്നു പറഞ്ഞതാണ്.

രാഷ്ട്രീയ ബലാബലത്തില്‍ കര്‍ണാടകം പുറന്തള്ളിയപ്പോള്‍ തലസ്ഥാനത്തെ സേവക പരിഷകള്‍ ഈ മനുഷ്യന്റെ ചുറ്റും ഇരച്ചുകയറി. എത്രദിവസത്തെ ബന്ധമാണ് തലസ്ഥാനവും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ളത്? ആത്മാഭിമാനം വിറ്റു തുട്ടുണ്ടാക്കാന്‍ കേമന്മാരാണല്ലോ തലസ്ഥാനത്തെ ചില പൗരമുഖ്യര്‍ .എത്രദിവസത്തെ ബന്ധമാണ് രാജീവ് ചന്ദ്രശേഖറും തലസ്ഥാന ജനതയും തമ്മിലുള്ളത് ? കര്‍ണാടകത്തില്‍ രണ്ടോ മൂന്നോ തവണ അദ്ദേഹത്തെ എം പി ആക്കിയവര്‍ മലയാളികളെ കുറിച്ച്‌ എന്ത് വിചാരിക്കും? ഇത്ര പേങ്ങന്മാരോ മലയാളികള്‍ എന്നല്ലേ ചിന്തിക്കൂ. 18 വര്‍ഷത്തെ ബന്ധം കൊണ്ട് കര്‍ണാടകത്തില്‍ ഈ എം പി ഒരു കക്കൂസ് എങ്കിലും പണിതോ ? ഇദ്ദേഹം പാര്‍ലമെന്റ് അംഗമായിരുന്ന കര്‍ണാടകത്തില്‍ എന്ത് വികസനമാണ് നടത്തിയതെന്ന് ആരെങ്കിലും അന്വേഷിച്ചോ? കര്‍ണാടകത്തില്‍ കാള പെറ്റു എന്ന കേട്ടപാടെ എങ്ങിനെയാണ് തലസ്ഥാനത്തെ ദല്ലാളുമാര്‍ കയറുമായി ചാടിയത്?. സിപിഎമ്മിലെ ചില ബിസിനസ്സ് സാമ്രാട്ടുകളും ഇദ്ദേഹവും തമ്മിലുള്ള സൗഭ്രാത്രം എന്തെന്ന് ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ ? മാസപ്പടി കിട്ടിയാല്‍ എന്തു ക്ഷൗരവും ചെയ്തു കൊടുക്കുന്നവരാണോ തലസ്ഥാനത്തെ എഭ്യന്മാര്‍. ഇതാണ് ശക്തിധരന്‍ മുന്‍പ് കുറിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular