ലോക്‌സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി നടത്തിയ സംസ്ഥാനനേതൃയോഗത്തില്‍ തർക്കം രൂക്ഷം. നിർണായക യോഗത്തില്‍ നിന്ന് പി കെ കൃഷ്ണദാസ്,എംടി രമേശ്,എ എൻ രാധാകൃഷ്ണൻ എന്നിവർ വിട്ടുനിന്നതോടൊപ്പം തന്നെ തോല്‍പ്പിക്കാൻ മുരളീധരൻ ശ്രമിച്ചെന്ന് ശോഭ സുരേന്ദ്രനും ആരോപിച്ചു.
നേതൃത്വം കോഴിക്കോട് മണ്ഡലം ശ്രദ്ധിച്ചില്ല എന്ന വിമർശനമാണ് എം ടി രമേശിനുള്ളത്. എ എൻ രാധാകൃഷ്ണൻ സ്ഥാനാർഥി ആക്കാത്തതില്‍ ഉള്ള കടുത്ത അതൃപ്‌തിയിലുമാണ്.
ജില്ലാ കമ്മിറ്റികള്‍ നല്‍കിയ റിപ്പോർട്ടുകള്‍ ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നതെങ്കിലും നേതാക്കള്‍ക്കെതിരെ ഉയർന്ന വിവാദങ്ങളും വെളിപ്പെടുത്തലുകളും ചർച്ചയാകുമെന്നാണ് സൂചന. ശോഭ സുരേന്ദ്രന്റെ ദല്ലാള്‍ നന്ദകുമാറുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനക്കെതിരെ പ്രകാശ് ജാതേക്കർ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു . ശോഭയുടെ സാമ്ബത്തിക ഇടപാട് വിവാദമായത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നാണ് പ്രകാശ് ജാവദേക്കറും വി മുരളീധരൻ പക്ഷവും ആരോപിക്കുന്നത്.