കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സന്തോഷിനെ വീടിനകത്തു മരിച്ചനിലയില്‍ കണ്ടത്. സന്തോഷിനോടൊപ്പം കഴിഞ്ഞിരുന്ന ഷീബ, സെബാസ്റ്റ്യൻ എന്നിവരാണ് മരണവിവരം സമീപവാസികളെ അറിയിച്ചത്. മൃതദേഹം തറയില്‍ കിടക്കുന്നതുകണ്ട് സംശയം തോന്നിയ നാട്ടുകാരും പഞ്ചായത്തംഗവും വിവരം പോലീസില്‍ അറിയിക്കാനൊരുങ്ങിയപ്പോള്‍ ഷീബയും സെബാസ്റ്റ്യനും അതു വിലക്കാൻ ശ്രമിച്ചു. പോലീസില്‍ അറിയിച്ചതോടെ സെബാസ്റ്റ്യൻ വീട്ടില്‍ സൂക്ഷിച്ചിരുന്ന ചിതലിനു തളിക്കുന്ന മരുന്നെടുത്തു കുടിക്കുകയായിരുന്നു.
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനു കാവല്‍ ഏർപ്പെടുത്തിയ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൂടെയുണ്ടായിരുന്ന ഷീബ കൊലപാതകവിവരം പറഞ്ഞത്. കിടപ്പുരോഗിയായ സന്തോഷിനെ സെബാസ്റ്റ്യൻ ചങ്ങലകൊണ്ടു കഴുത്തുമുറുക്കി കൊന്നുവെന്നാണ് മൊഴി.
പ്രതികളെ നെടുമ്ബാളിലെ വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി.
ക്രിമിനല്‍ പശ്ചാത്തലമുള്ള സെബാസ്റ്റ്യനെതിരേ പുതുക്കാട്, ഒല്ലൂർ, കൊടകര സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.
പുതുക്കാട് എസ്‌എച്ച്‌ഒ വി. സജീഷ് കുമാർ, എസ്‌ഐമാരായ സുധീഷ് കുമാർ, വിനോദ്, കൃഷ്ണൻ, സ്പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ കെ.കെ. വിശ്വനാഥൻ, ഗ്രേഡ് സിപിഒമാരായ ഷഫീക്, അജി, സജീവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.