Friday, May 3, 2024
HomeKeralaമെഡല്‍ തിളക്കത്തില്‍ 'പവറോടെ' ഈ കുടുംബം

മെഡല്‍ തിളക്കത്തില്‍ ‘പവറോടെ’ ഈ കുടുംബം

ആലപ്പുഴ: പാതിരപ്പള്ളി കാട്ടുങ്കല്‍ വെളിയില്‍ അന്തര്‍ദേശീയ പവര്‍ലിഫ്റ്റിങ് താരം വി.എന്‍.

രാജുവിനും ഭാര്യ എ.ബി. മഞ്ജുവിനും പവര്‍ലിഫ്റ്റിങ് കുടുംബ കാര്യമാണ്. 12 വര്‍ഷമായി വലിയ കലവൂരില്‍ ശ്രീകൃഷ്ണ ജിം പരിശീലന കേന്ദ്രം നടത്തുന്ന ദമ്ബതികളുടെ ശിഷണത്തില്‍ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ്ങ് ചാമ്ബ്യന്‍ഷിപ്പില്‍ സ്വര്‍ണം ഉള്‍പ്പെടെയുള്ള മെഡലുകള്‍ നേടി വിദ്യാര്‍ഥികള്‍ നാടിെന്‍റ അഭിമാനമുയര്‍ത്തി.

ഇവരുടെ നേട്ടങ്ങള്‍ക്ക് പിന്നാലെ മകള്‍ക്കും ശിഷ്യര്‍ക്കും സ്വര്‍ണനേട്ടം കൈവരിച്ചതിെന്‍റ സന്തോഷത്തിലാണിപ്പോള്‍. തുര്‍ക്കിയിലെ ഇസ്താന്‍ബുളില്‍ നടക്കുന്ന ചാമ്ബ്യന്‍ഷിപ്പിലാണ് മാരാരിക്കുളം സ്വദേശികളായ വിദ്യാര്‍ഥികള്‍ നേട്ടം കൈവരിച്ചത്. 1986-87 കാലഘട്ടം മുതല്‍ പവര്‍ ലിഫ്റ്റിങ് രംഗത്ത് സജീവമായി തുടരുന്നു രാജു. 1992 ല്‍ ഹോളണ്ടില്‍ നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി. 1991-92 ല്‍ ജി.വി.രാജ പുരസ്ക്കാരം നേടി. ദേശീയ തലത്തില്‍ തുടര്‍ച്ചയായി സ്വര്‍ണമെഡല്‍ നേടി 52 കിലോ വിഭാഗത്തില്‍ റെക്കോഡ് ഉടമ കൂടിയാണ്. 1994-95 ല്‍ പ്രഥമ രാജീവ് ഗാന്ധി അവാര്‍ഡിന് ഉടമയായി. കേരള ഗവ. പ്രസ് ജീവനക്കാരനായിരുന്നു. 1995 ല്‍ പവര്‍ലിഫ്റ്റിങ് രംഗത്തുനിന്നുമുള്ള തിരുവനന്തപുരം സ്വദേശിനിയായ എ.ബി. മഞ്ജുവിനെ വിവാഹം ചെയ്തു. മഞ്ജു 1991 മുതല്‍ പവര്‍ലിഫ്റ്റിങ് രംഗത്തുണ്ട്. 1992-93 ല്‍ ജി.വി.രാജ പുരസ്കാരത്തിന് അര്‍ഹയായി. മക്കള്‍ മൂന്ന് പേരും പവര്‍ ലിഫ്റ്റിങ്ങില്‍ ശ്രദ്ധേയരാണ്. മൂത്തമകളും ദേശീയചാമ്ബ്യനുമായ എം.കെ. അഞ്ജു രാജു ദക്ഷിണ റെയില്‍വേയിലാണ്. രണ്ടാമത്തെ മകള്‍ ഇരിങ്ങാലക്കുട സെന്‍റ് ജോസഫ് കോളജില്‍ ബി. എ ഇംഗ്ലീഷില്‍ രണ്ടാംവര്‍ഷം വിദ്യാര്‍ഥിനിയായ എം. അനീഷ ഇപ്പോള്‍ ഏഷ്യന്‍ പവര്‍ലിഫ്റ്റിങ് ചാമ്ബ്യന്‍ഷിപ്പില്‍ 47കിലോവിഭാഗത്തിലാണ് സ്വര്‍ണം നേടിയത്.

ഇളയമകന്‍ കെ.ആര്‍. അര്‍ജുന്‍ എസ്.ഡി കോളജില്‍ ബി.എസ്സി ബോട്ടണി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയും സംസ്ഥാന പവര്‍ലിഫ്റ്റിങ് ജേതാവുമാണ്. എം. അനീഷയെ കൂടാതെ എസ്. അഭിജിത്, ബി. അബിന്‍, സിയ മെറ്റില്‍ഡ ബൈജു, എസ്. അഞ്ജലി എന്നിവരാണ് നേട്ടം കൈവരിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular