Saturday, May 18, 2024
HomeIndiaഅഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 1200ലേറെ പോക്‌സോ കേസുകള്‍

അഞ്ച് വര്‍ഷത്തിനിടെ ജില്ലയില്‍ 1200ലേറെ പോക്‌സോ കേസുകള്‍

തൃശൂര്‍: കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ നടപടികളും ബോധവത്കരണവും തുടരുമ്ബോഴും പോക്‌സോ കേസുകള്‍ ക്രമാതീതമായി വര്‍ധിക്കുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ കുട്ടികള്‍ക്ക് നേരെ നടന്ന ലൈംഗിക അതിക്രമങ്ങളില്‍ 36 പേരെയാണ് പോക്‌സോ കോടതികള്‍ ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷല്‍ കോടതി പത്തുപേരെ ശിക്ഷിച്ചപ്പോള്‍ തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി 26 പേരെയാണ് ശിക്ഷിച്ചത്.

തൃശൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ആരംഭിച്ചതോടെ വിവിധ കോടതികളില്‍ നിന്നുള്ള 400 കേസുകളാണ് കൈമാറിയത്. ഇതില്‍ 197 കേസുകളാണ് ഇതുവരെ പരിഗണിച്ചത്. ഇതില്‍ 26 പേരെ ശിക്ഷിച്ചപ്പോള്‍ രണ്ടുപേരെ വെറുതെ വിട്ടു. ബാക്കി കേസുകളില്‍ ഇരുപക്ഷവും ഒത്തുതീര്‍പ്പില്‍ എത്തുകയാണുണ്ടായത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1200ലേറെ പോക്‌സോ കേസുകളാണ് ജില്ലയില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തത്. കോവിഡിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായ 2020 ല്‍ പോലും ഇരുനൂറ്റമ്ബതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം അത് മുന്നൂറിന് അടുത്തെത്തി. ഓരോ വര്‍ഷം ചെല്ലുംതോറും കേസുകള്‍ കൂടുകയാണ്. കഴിഞ്ഞ വര്‍ഷം തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ 136 കേസുകള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ റൂറല്‍ പരിധിയില്‍ 160 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 2020ല്‍ സിറ്റി പരിധിയില്‍ 113 ഉം റൂറല്‍ പരിധിയില്‍ 121 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പൊലീസ് മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ വളരെ വേഗതയാണ് കൈവരിക്കുന്നത്. കഴിഞ്ഞ ദിവസം വടക്കാഞ്ചേരി പൊലീസ് 21 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ റെക്കോഡിട്ടിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular