Friday, May 17, 2024
HomeKerala'മേരി ആവാസ് സുനോ' പുരസ്കാരത്തില്‍ ഇന്നും മായാതെയുണ്ട് ലതാജിയുടെ കൈയൊപ്പ്

‘മേരി ആവാസ് സുനോ’ പുരസ്കാരത്തില്‍ ഇന്നും മായാതെയുണ്ട് ലതാജിയുടെ കൈയൊപ്പ്

തൃശൂര്‍: ”മറക്കാനാവില്ല, ആ നിമിഷം… കേട്ടുവളര്‍ന്ന മഹാപാട്ടുകാരിയുടെ കൈയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങുക, അവരുടെ പാദത്തില്‍ നമസ്കരിക്കുക…

26 വര്‍ഷം മുമ്ബത്തെ ആ നിമിഷങ്ങള്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതായിരുന്നു” ഇന്ത്യയുടെ ആദ്യ റിയാലിറ്റി ഷോ ആയ ‘മേരി ആവാസ് സുനോ’യുടെ മികച്ച ഗായകന്‍ പ്രദീപ് സോമസുന്ദരത്തിന് ലതാമങ്കേഷ്കറുടെ വിയോഗം സൃഷ്ടിച്ച ആഘാതം പറഞ്ഞറിയിക്കാനാവുന്നില്ല. ഇപ്പോള്‍ മലമ്ബുഴയിലെ കോളജ് ഓഫ് അപ്ലൈഡ് സയന്‍സസ് പ്രിന്‍സിപ്പലാണ് തൃശൂര്‍ സ്വദേശിയായ പ്രദീപ് സോമസുന്ദരം.

1996ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ‘മേരി ആവാസ് സുനോ’ നിര്‍മാതാക്കളിലൊരാള്‍ ആയിരുന്നു ലതാമങ്കേഷ്കര്‍. ’94ല്‍ പുതുപ്പള്ളിയില്‍ ലെക്ചററായി ജോലിയില്‍ പ്രവേശിച്ച സമയത്തായിരുന്നു റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ താല്‍പര്യം കാണിച്ച്‌ പ്രദീപ് അപേക്ഷിച്ചത്.

”1996 ഒക്ടോബര്‍ ഒമ്ബത്… അന്നായിരുന്നു ഫൈനല്‍. ജഡ്ജിമാരാരൊക്കെയെന്ന് സംഘാടകര്‍ വെളിപ്പെടുത്തിയിരുന്നില്ല. ഫൈനല്‍ തുടങ്ങിയപ്പോഴാണ് അവതാരകനായ അന്നു കപൂര്‍ ലതാജിയെ ക്ഷണിച്ചത്. ശരിക്കും ഒരു തരിപ്പ് തലയില്‍നിന്ന് കാലുവരെ പാഞ്ഞുപോയി.”- പ്രദീപ് ഓര്‍ക്കുന്നു.

പ്രശസ്ത സംഗീതജ്ഞരായ മന്നാഡെ, പണ്ഡിറ്റ് ജസ്രാജ്, ഭുപന്‍ ഹസാരിക എന്നിവരും ജഡ്ജിമാരായി ഉണ്ടായിരുന്നു. ഈ മഹാസംഗീതജ്ഞരുടെ മുന്നില്‍ പാടുക എന്നത് വലിയ സമ്മര്‍ദമായിരുന്നു. മന്നാഡെയുടെ ‘പൂച്ചോ ന കൈസേ മേംനെ…’, മുകേഷിന്‍റെ ‘കബി കബി മേരെ ദില്‍മേം..’ എന്നീ ഗാനങ്ങളായിരുന്നു ഫൈനലില്‍ പാടിയത്. മികച്ച ഗായകനായി പ്രദീപും മികച്ച ഗായികയായി സുനീതി ചൗഹാനുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular