Thursday, May 2, 2024
HomeGulfമുഖ്യമന്ത്രിയുടെ സന്ദര്‍ശനം: കേരള-യു.എ.ഇ വ്യാപാര ബന്ധത്തിന് കരുത്ത് പകരും

മുഖ്യമന്ത്രിയുടെ സന്ദര്‍ശനം: കേരള-യു.എ.ഇ വ്യാപാര ബന്ധത്തിന് കരുത്ത് പകരും

ദുബൈ: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഒരാഴ്ചത്തെ യു.എ.ഇ സന്ദര്‍ശനം അവസാനിക്കുമ്ബോള്‍ ബാക്കിനില്‍ക്കുന്നത് നേട്ടങ്ങള്‍ മാത്രം.

കേരളവും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കിയാണ് മുഖ്യമന്ത്രി മടങ്ങിയത്. യു.എ.ഇയിലെ വ്യാപാര മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട പ്രമുഖരുമായി ചര്‍ച്ച നടത്തിയതിലൂടെ കേരളത്തിലേക്ക് നിരവധി നിക്ഷേപകരെ ക്ഷണിക്കാനും മുഖ്യമന്ത്രിക്ക് കഴിഞ്ഞു. ശനിയാഴ്ച നടന്ന ഇന്‍വസ്റ്റേഴ്സ് മീറ്റ് ഇതിന്‍റെ ഉദാഹരണമായിരുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്‍റെ സാന്നിധ്യവും കേരളത്തിന് ഗുണം ചെയ്യും.

അമേരിക്കയില്‍ നിന്ന് ചികിത്സ കഴിഞ്ഞാണ് മുഖ്യമന്ത്രി നേരെ യു.എ.ഇയില്‍ എത്തിയത്. സാധാരണ ഇവിടെ എത്തിയാലും അധിക ദിവസം തങ്ങാറില്ല. എന്നാല്‍, ഇക്കുറി ഒരാഴ്ചയോളം ദുബൈയിലും അബൂദബിയിലുമുണ്ടായിരുന്നു.

ചര്‍ച്ചകള്‍ പ്രധാനമായും യു.എ.ഇയിലെ വ്യാപാര പ്രമുഖരുമായിട്ടായിരുന്നു എന്നത് ശ്രദ്ദേയമാണ്. അബൂദബി ചേംബര്‍ വൈസ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സാന്നിധ്യമാണ് ഇതിന് വഴിയൊരുക്കിയത്.

കേരളവും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി ചേംബര്‍ ഓഫിസിലെത്തി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. വാണിജ്യ വ്യവസായ രംഗത്തെ സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി അബൂദബി ചേംബറിന്‍റെ ഉന്നത തല സംഘം കേരളം സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കുറയുന്ന മുറക്കായിരിക്കും സംഘം കേരളത്തില്‍ എത്തുക. കെ.എസ്.ഐ.ഡി.സി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യം, ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ഇളങ്കോവന്‍, ഒ.എസ്.ഡി മിര്‍ മുഹമ്മദ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പം വ്യാപാര ചര്‍ച്ചകളില്‍ സജീവമായിരുന്നു.

നിക്ഷേപകര്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിരുന്നു. യു.എ.ഇ സാമ്ബത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരിയുമായുള്ള ചര്‍ച്ചയായിരുന്നു മറ്റൊരു വ്യാപാര ചര്‍ച്ച.

ഇതിനിടയില്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, യു.എ.ഇ ധനകാര്യ മന്ത്രിയും ദുബൈ ഉപഭരണാധികാരിയും ദുബൈ മീഡിയ ചെയര്‍മാനുമായ ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എന്നിവരുമായി എക്സ്പോയില്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയെ ക്ഷണിച്ച്‌ ശൈഖ് മുഹമ്മദ് മലയാളത്തില്‍ ട്വീറ്റ് ചെയ്തപ്പോള്‍ അറബിയിലാണ് പിണറായി മറുപടി അറിയിച്ചത്. അബൂദബി രാജകുടുംബാംഗവും യു.എ.ഇ ക്യാബിനറ്റ്‌ മന്ത്രിയുമായ ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, ശൈഖ് നഹ്യാന്‍റെ മകനും യു.എ.ഇ വിദേശകാര്യ സഹമന്ത്രിയുമായ ശൈഖ് ഷഖ്‌ബൂത്ത് ബിന്‍ നഹ്യാന്‍ ആല്‍ നഹ്യാന്‍ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

എക്സ്പോയില്‍ കേരളത്തിന്‍റെ പ്രദര്‍ശനം

എക്സ്പോയിലെ ഇന്ത്യന്‍ പവലിയനിലെ കേരളത്തിന്‍റെ പ്രദര്‍ശനങ്ങള്‍ കൂടുതല്‍ നിക്ഷേപകരെ കേരളത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സഞ്ചാരികളും വ്യാപാരികളും സന്ദര്‍ശിക്കുന്ന എക്സ്പോയില്‍ കേരളത്തെ അവതരിപ്പിക്കുക എന്നത് തന്നെ വലിയ കാര്യമാണ്. കേരളത്തിന്‍റെ പ്രദര്‍ശനങ്ങളില്‍ പ്രധാനമായും ടൂറിസം, ഐ.ടി മേഖലകളിലെ പദ്ധതികളാണ് അവതരിപ്പിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ സുപ്രധാന പദ്ധതികളും ഇവിടെയുള്ള എല്‍.ഇ.ഡി സ്ക്രീനില്‍ കാണാം. വിദേശ രാജ്യങ്ങളുടെ സര്‍ക്കാര്‍ വകുപ്പുകളെയും സ്വകാര്യ കമ്ബനികളെയും ഒരു പോലെ നിക്ഷേപത്തിന് ക്ഷണിക്കുകയാണ് കേരളം. സംസ്ഥാനത്തിന്‍റെ നിക്ഷേപ അവസരങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തുന്നുണ്ട് ഇവിടെ. കേരളത്തിലെ വ്യത്യസ്ത പദ്ധതികള്‍, നിക്ഷേപ മാര്‍ഗങ്ങള്‍, ടൂറിസം, ഐ.ടി, സ്റ്റാര്‍ട്ടപ്, വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ചാണ് കേരളാവാരത്തിലെ പ്രധാന അവതരണം. ടൂറിസവുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍ക്ക് കൊഴുപ്പേകാന്‍ മന്ത്രി മുഹമ്മദ് റിയാസ് അടുത്ത ദിവസം തന്നെ എക്സ്പോയില്‍ എത്തുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular